ബംഗളൂരു: 4000 കോടി രൂപയുടെ ഐഎംഎ ജൂവൽസ് നിക്ഷേപ തട്ടിപ്പു കേസിൽ പിടിയിലായ മുഖ്യപ്രതിയും കന്പനി ഉടമയുമായ മുഹമ്മദ് മൻസൂർ ഖാനെ ബംഗളൂരു കോടതി 23 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടു.
വെള്ളിയാഴ്ച ദുബായിൽനിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയയുടൻ ഖാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാവുകയായിരുന്നു. കർണാടക ഗവർണർ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐഎംഎ ജൂവൽസിൽ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളുടെ 4,084 കോടി രൂപ കൈക്കലാക്കി ഒന്നരമാസം മുന്പ് ഖാൻ ദുബായിലേക്കു മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ദുബായിൽനിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയയുടൻ ഖാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലാവുകയായിരുന്നു. കർണാടക ഗവർണർ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐഎംഎ ജൂവൽസിൽ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളുടെ 4,084 കോടി രൂപ കൈക്കലാക്കി ഒന്നരമാസം മുന്പ് ഖാൻ ദുബായിലേക്കു മുങ്ങുകയായിരുന്നു.