വാഷിംഗ്ടൺ ഡിസി: സൗദിയിൽ വീണ്ടും യുഎസ് സേനയെ വിന്യസിക്കും. ഇറാന്റെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. പദ്ധതിക്കു സൽമാൻ രാജാവ് അനുമതി നല്കിയതായി സൗദി സ്ഥിരീകരിച്ചു.
കുവൈത്തിൽ അധിനിവേശം നടത്തിയ ഇറാക്കിനെ നേരിടാനായി യുഎസ് സേന 1991ൽ സൗദിയിൽ താവളമടിച്ചിരുന്നു. യുദ്ധാനന്തരം 2003ലാണ് പിൻവാങ്ങിയത്.
സൗദിയിലെ പ്രിൻസ് സുൽത്താൻ ബേസിൽ 500 ഭടന്മാരെയും പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനവും വിന്യസിക്കാനാണ് യുഎസിന്റെ പദ്ധതി. എഫ്-22 സ്റ്റെൽത്ത് പോർ വിമാനങ്ങൾ അയയ്ക്കാനും പദ്ധതിയുണ്ട്.
യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് ഖത്തറിലെ അൽ ഉദെയ്ദ് എയർബേസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. ബഹ്റിൻ കേന്ദ്രമാക്കി അഞ്ചാം കപ്പൽപ്പടയുമുണ്ട്.
ഇറാനെ ചെറുക്കാനായി വിമാനവാഹിനിയും ബി52 ബോംബറുകളും യുഎസ് നേരത്തേ ഗൾഫിലേക്ക് അയച്ചിരുന്നു.
കുവൈത്തിൽ അധിനിവേശം നടത്തിയ ഇറാക്കിനെ നേരിടാനായി യുഎസ് സേന 1991ൽ സൗദിയിൽ താവളമടിച്ചിരുന്നു. യുദ്ധാനന്തരം 2003ലാണ് പിൻവാങ്ങിയത്.
സൗദിയിലെ പ്രിൻസ് സുൽത്താൻ ബേസിൽ 500 ഭടന്മാരെയും പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനവും വിന്യസിക്കാനാണ് യുഎസിന്റെ പദ്ധതി. എഫ്-22 സ്റ്റെൽത്ത് പോർ വിമാനങ്ങൾ അയയ്ക്കാനും പദ്ധതിയുണ്ട്.
യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് ഖത്തറിലെ അൽ ഉദെയ്ദ് എയർബേസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. ബഹ്റിൻ കേന്ദ്രമാക്കി അഞ്ചാം കപ്പൽപ്പടയുമുണ്ട്.
ഇറാനെ ചെറുക്കാനായി വിമാനവാഹിനിയും ബി52 ബോംബറുകളും യുഎസ് നേരത്തേ ഗൾഫിലേക്ക് അയച്ചിരുന്നു.