ടോണ്ടന്: ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ എലിസെ പെറിയുടെ വിക്കറ്റിനായുള്ള കാത്തിരിപ്പിന് അവസാനമായി. മൂന്നു വര്‍ഷം, 11 മാസം, ആറു ദിവസം, 655 പന്ത്, 329 റണ്‍സ് എന്നിവയ്ക്കുശേഷമാണ് പെറിയെ പുറത്താക്കാനായത്. ഇംഗ്ലണ്ടിനെതിരായ വനിതാ ആഷസ് ടെസ്റ്റ് പരമ്പരയിലായിരുന്നു ഈ ചരിത്ര വിക്കറ്റ്. സെഞ്ചുറി നേടിയശേഷമാണ്് ഓസീസ് താരം പുറത്തായത്. പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണുള്ളത്.
ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി തികച്ച എലിസെയെ ലോറ മാര്‍ഷ് ഹീതര്‍ നൈറ്റിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നാലാമതായി ബാറ്റിംഗിനിറങ്ങി പെറി 281 പന്തില്‍ 116 റണ്‍സ് അടിച്ചെടുത്തു.
ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരത്തില്‍ ഓസീസ് താരം പുറത്തായത് 2015 ഓഗസ്റ്റിലാണ്. പിന്നീട് അതിനിടയില്‍ ഒരൊറ്റ മത്സരം മാത്രമാണ് എലിസെ കളിച്ചത്. 2017 നവംബറില്‍ സിഡ്നിയിലായിരുന്നു മത്സരം. ആ ടെസ്റ്റില്‍ പുറത്താകാതെ 213 റണ്‍സ് നേടി. ഇതോടെ 2015ലെ ടെസ്റ്റില്‍ നിന്ന് 2019ലെ ടെസ്റ്റ് വരെ 655 പന്ത് നേരിട്ട ഓസീസ് താരം 329 റണ്‍സടിച്ചു.
എലിസെയുടെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ടോണ്ടനില്‍ പിറന്നത്.
വനിത ആഷസ് പരമ്പരയില്‍ വിജയികളെ പോയിന്റ് അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്. ഏകദിന പരമ്പരയിലെ മൂന്നു മത്സരവും ജയിച്ചതോടെ ഓസ്ട്രേലിയ ആറു പോയിന്റുമായി കിരീടത്തിനരുകിലാണ്. ഓസ്ട്രേലിയതന്നെയാണ് നിലവിലെ ചാമ്പ്യന്മാരും. ടെസ്റ്റ് മത്സരം ജയിക്കുന്നവര്‍ക്ക് നാലു പോയിന്റാണ് ലഭിക്കുക.
ഒന്നാം ഇന്നിംഗ്സ് എട്ട് വിക്കറ്റിന് 420 എന്ന നിലയിൽ ഓസ്ട്രേലിയ മൂന്നാം ദിവസം ഡിക്ലയർ ചെയ്തു. മഴ പലപ്പോഴുമെത്തി മത്സരം തട സപ്പെടുത്തി.
ഒടുവില്‍ എലിസെ പെറി ഔട്ടായി
11:53 PM Jul 20, 2019 | Deepika.com