ബംഗളൂരു: ഐഎംഎ ജൂവൽസ് നിക്ഷേപക തട്ടിപ്പുകേസിലെ മുഖ്യപ്രതിയും കന്പനിയുടമയുമായ മുഹമ്മദ് മൻസൂർ ഖാൻ ഡൽഹി വിമാനത്താവളത്തിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായി. ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഖാൻ എത്തിയത്.
പിടിയിലായശേഷം ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഖാനെ ചോദ്യം ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി ബംഗളൂരുവിലെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഐഎംഎ ജൂവൽസിന്റെ 17 കന്പനി ശാഖകൾ തുടങ്ങാൻ ഒരു ലക്ഷത്തോളംപേരെ ഖാൻ നിക്ഷേപകരാക്കി. ഇതുവഴി 4,084 കോടി രൂപ കൈക്കലാക്കി ഒന്നരമാസം മുന്പ് ദുബായിലേക്കു മുങ്ങി. തിരിച്ചുവന്നാലുടൻ പണം നല്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ, ആയിരക്കണക്കിനാളുകളുകൾ ഖാനെതിരേ പരാതിയുമായി രംഗത്തെത്തി.
പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. ഖാൻ ഉൾപ്പെടെ 22 പേർ പിടിയിലായി. ഇവരിൽ കന്പനിയുടെ 12 ഡയറക്ടർമാരുമുണ്ട്. ബംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ വിജയ് ശങ്കർ, അസിസ്റ്റന്റ് കമ്മീഷണർ എൽ.സി. നാഗരാജ്, ബംഗളൂരു ഡെവലപ്മെന്റ് അഥോറിറ്റി ഓഫീസർ, ബ്രഹത് ബംഗളൂരു മഹാനഗര പാലിക കോർപറേറ്റർ, വില്ലേജ് അക്കൗണ്ടന്റ് എന്നിവരും അറസ്റ്റിലായവരിൽപെടുന്നു.
ദുബായിലേക്കു പുറപ്പെടുംമുന്പ്, കോൺഗ്രസ് വിമത എംഎൽഎ ആർ. റോഷൻ ബെയ്ഗ് തന്റെ കൈയിൽനിന്ന് 400 കോടി രൂപ വാങ്ങിക്കൊണ്ടുപോയെന്ന് ഖാൻ ആരോപിച്ചിരുന്നു.
ജൂലൈ 15നു ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് അന്വേഷണ സംഘം ബെയ്ഗിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരക്കുള്ളതിനാൽ എത്തില്ലെന്ന് പറയുകയും തിങ്കളാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റ് സന്തോഷിനൊപ്പം പൂനയിലേക്ക് വിമാനത്തിൽ കയറാനൊരുങ്ങവെ പിടിയിലാവുകയുമായിരുന്നു.അന്നു ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും 19നു വീണ്ടും ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ വിമതപക്ഷത്തെത്തിയ ബെയ്ഗ് വിമത കോൺഗ്രസ് എംഎൽഎമാർ തങ്ങുന്ന മുംബൈയിലെ ഹോട്ടലിലേക്കാണു പോയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഖാനുവേണ്ടി എൻഫോഴ്മെന്റും എസ്ഐടിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാലാം ഭാര്യയ്ക്കും ഭാര്യാസഹോദരൻ ജുനൈദിനുമൊപ്പം ദുബായിൽ ഇന്ത്യയിലെ വ്യവസായ പ്രമുഖന്റെ ആഡംബര ഫ്ലാറ്റിലാണ് ഖാൻ കഴിഞ്ഞതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ, ദുബായിൽ വ്യവസായം വളർത്താൻ ആഡംബര ഹോട്ടലുകളിൽ അത്താഴ വിരുന്നുകളും ഖാൻ സംഘടിപ്പിച്ചുവന്നിരുന്നു.
പിടിയിലായശേഷം ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ഖാനെ ചോദ്യം ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി ബംഗളൂരുവിലെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഐഎംഎ ജൂവൽസിന്റെ 17 കന്പനി ശാഖകൾ തുടങ്ങാൻ ഒരു ലക്ഷത്തോളംപേരെ ഖാൻ നിക്ഷേപകരാക്കി. ഇതുവഴി 4,084 കോടി രൂപ കൈക്കലാക്കി ഒന്നരമാസം മുന്പ് ദുബായിലേക്കു മുങ്ങി. തിരിച്ചുവന്നാലുടൻ പണം നല്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനിടെ, ആയിരക്കണക്കിനാളുകളുകൾ ഖാനെതിരേ പരാതിയുമായി രംഗത്തെത്തി.
പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. ഖാൻ ഉൾപ്പെടെ 22 പേർ പിടിയിലായി. ഇവരിൽ കന്പനിയുടെ 12 ഡയറക്ടർമാരുമുണ്ട്. ബംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ വിജയ് ശങ്കർ, അസിസ്റ്റന്റ് കമ്മീഷണർ എൽ.സി. നാഗരാജ്, ബംഗളൂരു ഡെവലപ്മെന്റ് അഥോറിറ്റി ഓഫീസർ, ബ്രഹത് ബംഗളൂരു മഹാനഗര പാലിക കോർപറേറ്റർ, വില്ലേജ് അക്കൗണ്ടന്റ് എന്നിവരും അറസ്റ്റിലായവരിൽപെടുന്നു.
ദുബായിലേക്കു പുറപ്പെടുംമുന്പ്, കോൺഗ്രസ് വിമത എംഎൽഎ ആർ. റോഷൻ ബെയ്ഗ് തന്റെ കൈയിൽനിന്ന് 400 കോടി രൂപ വാങ്ങിക്കൊണ്ടുപോയെന്ന് ഖാൻ ആരോപിച്ചിരുന്നു.
ജൂലൈ 15നു ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് അന്വേഷണ സംഘം ബെയ്ഗിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരക്കുള്ളതിനാൽ എത്തില്ലെന്ന് പറയുകയും തിങ്കളാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റ് സന്തോഷിനൊപ്പം പൂനയിലേക്ക് വിമാനത്തിൽ കയറാനൊരുങ്ങവെ പിടിയിലാവുകയുമായിരുന്നു.അന്നു ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും 19നു വീണ്ടും ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി കോൺഗ്രസിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ വിമതപക്ഷത്തെത്തിയ ബെയ്ഗ് വിമത കോൺഗ്രസ് എംഎൽഎമാർ തങ്ങുന്ന മുംബൈയിലെ ഹോട്ടലിലേക്കാണു പോയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഖാനുവേണ്ടി എൻഫോഴ്മെന്റും എസ്ഐടിയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാലാം ഭാര്യയ്ക്കും ഭാര്യാസഹോദരൻ ജുനൈദിനുമൊപ്പം ദുബായിൽ ഇന്ത്യയിലെ വ്യവസായ പ്രമുഖന്റെ ആഡംബര ഫ്ലാറ്റിലാണ് ഖാൻ കഴിഞ്ഞതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെ, ദുബായിൽ വ്യവസായം വളർത്താൻ ആഡംബര ഹോട്ടലുകളിൽ അത്താഴ വിരുന്നുകളും ഖാൻ സംഘടിപ്പിച്ചുവന്നിരുന്നു.