ന്യൂഡൽഹി: വിവരാവകാശ കമ്മീഷണറുടെ അധികാരത്തിനുമേൽ നിയന്ത്രണങ്ങൾ വരുത്തുന്ന വിവരാവകാശ ഭേദഗതി നിയമം ലോക്സഭയിൽ പാസായി.
പ്രതിപക്ഷം രൂക്ഷമായി ഉയർത്തിയ എതിർപ്പുകൾക്കിടയിലാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ ബില്ലവതരിപ്പിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ പദവിയിൽനിന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറെ നീക്കി ശന്പളവും മറ്റാനുകൂല്യങ്ങളും സർക്കാർ നിർണയിക്കുന്ന വിധത്തിലുള്ള ഭേദഗതിയാണ് പാസായിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ ഒൗദ്യോഗിക കാലാവധി, പദവി, ആനുകൂല്യങ്ങൾ എന്നിവ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ. ഇതിനായി നിയമത്തിലെ 13, 16, 27 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. നിലവിലെ നിയമത്തിലെ 13.(1), 13(2) വകുപ്പുകൾ കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ടതാണ്.
മോദി സർക്കാരിന്റെ സുതാര്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത്. പരമാവധി ഭരണ നിർവഹണവും ചുരുങ്ങിയ ഭരണസംവിധാനവുമാണ് തങ്ങളുടെ ലക്ഷ്യം. വിവരാവകാശ നിയമത്തിന്റെ സുഗമമായ വിനിയോഗമാണ് ഭേദഗതി ബിൽ ലക്ഷ്യം വെക്കുന്നത്. വിവരാവകാശ സംവിധാനത്തെ ഒട്ടാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അവകാശപ്പെട്ടു.
എന്നാൽ, ബില്ലവതരണത്തെ എതിർത്ത കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ബിൽ കേന്ദ്ര വിവരാവകാശ കമ്മീഷണറെ സ്വാതന്ത്ര്യത്തെ പൂർണമായും ഹനിക്കുന്നതാണെന്നു കുറ്റപ്പെടുത്തി. ബിൽ വിവരാവകാശത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞു. ബിൽ ഭരണഘടനയ്ക്കും പാർലമെന്റിനുംതന്നെ ഭീഷണിയാണ് അസദുദീൻ ഉവൈസി പറഞ്ഞു.
ഉവൈസിയുടെ ആവശ്യപ്രകാരം ഡിവിഷൻ ഇട്ടപ്പോൾ 224 പേർ ബില്ലിനെ അനുകൂലിക്കുകയും ഒന്പതു പേർ എതിർക്കുകയും ചെയ്തു. അതിന് മുൻപായി ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് തൃണമൂൽ എംപി പ്രഫ. സൗഗത റോയ് ആവശ്യപ്പെട്ടു. ഇതോടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റവുമായി. യുപിഎ ഭരണകാലത്ത് രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ ആയിരുന്നു വിവരവാശ അപേക്ഷ സമർപ്പിക്കാനുള്ള സമയം. എന്നാൽ, ഇപ്പോൾ ഏതു സമയത്തും ഇതു സാധ്യമാകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതിപക്ഷം രൂക്ഷമായി ഉയർത്തിയ എതിർപ്പുകൾക്കിടയിലാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ ബില്ലവതരിപ്പിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനു തുല്യമായ പദവിയിൽനിന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറെ നീക്കി ശന്പളവും മറ്റാനുകൂല്യങ്ങളും സർക്കാർ നിർണയിക്കുന്ന വിധത്തിലുള്ള ഭേദഗതിയാണ് പാസായിരിക്കുന്നത്.
കേന്ദ്ര, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാരുടെ ഒൗദ്യോഗിക കാലാവധി, പദവി, ആനുകൂല്യങ്ങൾ എന്നിവ കേന്ദ്രസർക്കാർ തീരുമാനിക്കുമെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ. ഇതിനായി നിയമത്തിലെ 13, 16, 27 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. നിലവിലെ നിയമത്തിലെ 13.(1), 13(2) വകുപ്പുകൾ കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ടതാണ്.
മോദി സർക്കാരിന്റെ സുതാര്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞത്. പരമാവധി ഭരണ നിർവഹണവും ചുരുങ്ങിയ ഭരണസംവിധാനവുമാണ് തങ്ങളുടെ ലക്ഷ്യം. വിവരാവകാശ നിയമത്തിന്റെ സുഗമമായ വിനിയോഗമാണ് ഭേദഗതി ബിൽ ലക്ഷ്യം വെക്കുന്നത്. വിവരാവകാശ സംവിധാനത്തെ ഒട്ടാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അവകാശപ്പെട്ടു.
എന്നാൽ, ബില്ലവതരണത്തെ എതിർത്ത കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ബിൽ കേന്ദ്ര വിവരാവകാശ കമ്മീഷണറെ സ്വാതന്ത്ര്യത്തെ പൂർണമായും ഹനിക്കുന്നതാണെന്നു കുറ്റപ്പെടുത്തി. ബിൽ വിവരാവകാശത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞു. ബിൽ ഭരണഘടനയ്ക്കും പാർലമെന്റിനുംതന്നെ ഭീഷണിയാണ് അസദുദീൻ ഉവൈസി പറഞ്ഞു.
ഉവൈസിയുടെ ആവശ്യപ്രകാരം ഡിവിഷൻ ഇട്ടപ്പോൾ 224 പേർ ബില്ലിനെ അനുകൂലിക്കുകയും ഒന്പതു പേർ എതിർക്കുകയും ചെയ്തു. അതിന് മുൻപായി ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് തൃണമൂൽ എംപി പ്രഫ. സൗഗത റോയ് ആവശ്യപ്പെട്ടു. ഇതോടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റവുമായി. യുപിഎ ഭരണകാലത്ത് രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ ആയിരുന്നു വിവരവാശ അപേക്ഷ സമർപ്പിക്കാനുള്ള സമയം. എന്നാൽ, ഇപ്പോൾ ഏതു സമയത്തും ഇതു സാധ്യമാകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.