ന്യൂഡൽഹി: അനാരോഗ്യം ചൂണ്ടിക്കാട്ടി എസ്. സുധാകർ റെഡ്ഡി സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിനു പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ഡി. രാജ പുതിയ ജനറൽ സെക്രട്ടറി ആകുമെന്നാണു സൂചന.
മൂന്നു ടേം തികയ്ക്കാൻ രണ്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് സുധാകർ റെഡ്ഡി സ്ഥാനമൊഴിയുന്നത്. ദേശീയനിർവാഹക സമിതി, ദേശീയ കൗണ്‍സിൽ യോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡി. രാജയെ ജനറൽ സെക്രട്ടറിയാക്കാൻ ദേശീയ നേതൃത്വത്തിൽ ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ നടന്നു. അതേസമയം, കേരള ഘടകത്തിന് രാജയോട് താത്പര്യമില്ലെന്നും ചില സൂചനകളുണ്ട്. അമർജീത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് കേരള നേതൃത്വം ആവശ്യപ്പെടുന്നത്.
മൂന്നു ടേം തികയ്ക്കാൻ രണ്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് സുധാകർ റെഡ്ഡി സ്ഥാനമൊഴിയുന്നത്. ദേശീയനിർവാഹക സമിതി, ദേശീയ കൗണ്‍സിൽ യോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡി. രാജയെ ജനറൽ സെക്രട്ടറിയാക്കാൻ ദേശീയ നേതൃത്വത്തിൽ ധാരണയായതായാണ് വിവരം. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ അനൗപചാരിക ചർച്ചകൾ നടന്നു. അതേസമയം, കേരള ഘടകത്തിന് രാജയോട് താത്പര്യമില്ലെന്നും ചില സൂചനകളുണ്ട്. അമർജീത് കൗറിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് കേരള നേതൃത്വം ആവശ്യപ്പെടുന്നത്.