ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുകയോ, കൂടുതൽ വനഭൂമി വിട്ടു നൽകാനോ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബബുൽ സുപ്രിയോ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
1986-2006 കാലയളവിൽ വനഭൂമി സംരക്ഷണ നിയമമനുസരിച്ച് വിരി വെയ്ക്കാനുൾപ്പെടെ 185.89 ഹെക്ടർ വന ഭൂമി ശബരിമല തീർത്ഥാടനത്തിനായി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പന്പാ കർമ പദ്ധതിക്കോ, പന്പയിൽ വനഭൂമി വിട്ടു നൽകുന്നതിനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷിനെ മന്ത്രി രേഖാ മൂലം അറിയിച്ചു.
1986-2006 കാലയളവിൽ വനഭൂമി സംരക്ഷണ നിയമമനുസരിച്ച് വിരി വെയ്ക്കാനുൾപ്പെടെ 185.89 ഹെക്ടർ വന ഭൂമി ശബരിമല തീർത്ഥാടനത്തിനായി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പന്പാ കർമ പദ്ധതിക്കോ, പന്പയിൽ വനഭൂമി വിട്ടു നൽകുന്നതിനോ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷിനെ മന്ത്രി രേഖാ മൂലം അറിയിച്ചു.