കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയുടെ കവാടത്തിനു വെളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് എട്ടുപേർ കൊല്ലപ്പെടുകയും 27 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ജഡ്ജി നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയെഴുതാനായി നിരവധി അഭിഭാഷകർ യൂണിവേഴ്സിറ്റിയിലെത്തിയിരുന്നു. ഇവരെ ലക്ഷ്യംവച്ചായിരുന്നോ ആക്രമണമെന്നു സംശയമുണ്ട്.താലിബാനും ഐഎസിനും സ്വാധീനമുള്ള മേഖലയാണിവിടം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ വ്യാഴാഴ്ച കാണ്ഡഹാറിലെ പോലീസ് ആസ്ഥാനത്തിനു നേർക്ക് താലിബാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരിൽ ഏഴു പേർ സിവിലിയന്മാരും ബാക്കിയുള്ളവർ സുരക്ഷാ സൈനികരുമാണ്. 40 സുരക്ഷാ സൈനികർ ഉൾപ്പെടെ 60 പേർക്കു പരിക്കേറ്റു.
താലിബാനുമായി സമാധാന ചർച്ചയ്ക്കു സർക്കാർ തയാറെടുക്കുന്പോൾ നടത്തുന്ന ഇത്തരം ആക്രമണം അപലപനീയമാണെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു.
ഇതിനിടെ വ്യാഴാഴ്ച കാണ്ഡഹാറിലെ പോലീസ് ആസ്ഥാനത്തിനു നേർക്ക് താലിബാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയെന്ന് അധികൃതർ സ്ഥിരീകരിച്ചു. മരിച്ചവരിൽ ഏഴു പേർ സിവിലിയന്മാരും ബാക്കിയുള്ളവർ സുരക്ഷാ സൈനികരുമാണ്. 40 സുരക്ഷാ സൈനികർ ഉൾപ്പെടെ 60 പേർക്കു പരിക്കേറ്റു.
താലിബാനുമായി സമാധാന ചർച്ചയ്ക്കു സർക്കാർ തയാറെടുക്കുന്പോൾ നടത്തുന്ന ഇത്തരം ആക്രമണം അപലപനീയമാണെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു.