ഹൂസ്റ്റൺ: ദത്തുപുത്രി മൂന്നുവയസുള്ള ഷെറിൻ മാത്യൂസിനെ 2017ൽ കൊലപ്പെടുത്തിയ കേസിൽ യുഎസ് കോടതി ജീവപര്യന്തം തടവിനു വിധിച്ച മലയാളി വെസ്ലി മാത്യൂസ്(39) പുനർവിചാരണ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തു. എറണാകുളം സ്വദേശിയാണ് വെസ്ലി. വെസ്ലിയും നഴ്സായ ഭാര്യ സിനിയും ചേർന്ന് ബിഹാറിലെ അനാഥാലയത്തിൽനിന്നു ദത്തെടുത്ത പെൺകുഞ്ഞാണ് ഷെറിൻ.
പാൽ കുടിക്കാൻ വിസമ്മതിച്ച ഷെറിനെ വീടിനു വെളിയിൽ നിർത്തിയെന്നും കാണാതായെന്നും ആദ്യം പറഞ്ഞ വെസ്ലി, ബലം പ്രയോഗിച്ചു പാൽ കൊടുത്തപ്പോൾ ശ്വാസംമുട്ടിയാണു കുട്ടി മരിച്ചതെന്നു പിന്നീടു സമ്മതിച്ചു.
പാൽ കുടിക്കാൻ വിസമ്മതിച്ച ഷെറിനെ വീടിനു വെളിയിൽ നിർത്തിയെന്നും കാണാതായെന്നും ആദ്യം പറഞ്ഞ വെസ്ലി, ബലം പ്രയോഗിച്ചു പാൽ കൊടുത്തപ്പോൾ ശ്വാസംമുട്ടിയാണു കുട്ടി മരിച്ചതെന്നു പിന്നീടു സമ്മതിച്ചു.