ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അഭിഭാഷകനെ അനുവദിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിയന്ന കരാർ പ്രകാരം അഭിഭാഷക സഹായം നൽകുമെന്ന വിവരം ജാദവിനെ അറിയിച്ചതായും പാക് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിന് പട്ടാളക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇന്ത്യ സമീപിച്ചു. ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്നും നിയമസഹായം നൽകണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു.