ഇസ്ലാമാബാദ്: ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ അഞ്ചു മാസം വ്യോമപാതകൾ അടച്ചതുമൂലം പാക്കിസ്ഥാനുണ്ടായ നഷ്ടം അഞ്ചു കോടി ഡോളർ (850 കോടി പാക് രൂപ) വരുമെന്ന് വ്യോമഗതാഗത മന്ത്രി ഗുലാം സർവർ ഖാൻ. അതേസമയം ഇന്ത്യക്കുണ്ടായ നഷ്ടം ഇതിന്റെ ഇരട്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.