ബംഗളൂരു: കർണാടക നിയമസഭയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടത്താതെ സഭ ഇന്നലെ പിരിഞ്ഞു. ഇന്നലെത്തന്നെ വിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നു ഗവർണർ വാജുഭായ് വാല ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ കെ.ആർ. രമേശ്കുമാർ വഴങ്ങിയില്ല. വിശ്വാസ വോട്ടെടുപ്പ് സമയം പ്രഖ്യാപിക്കുംവരെ ബിജെപി എംഎൽഎമാർ സഭയിൽ തുടരുമെന്ന് ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചു. ബിജെപി അംഗങ്ങൾസഭവിട്ടുപോകാതെ രാത്രിയിലും ധർണ നടത്തുകയാണ്. ഇന്നു രാവിലെ 11നു സഭ വീണ്ടും ചേരുമെന്നു സ്പീക്കർ കെ.ആർ. രമേശ്കുമാർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30നു മുന്പ് വിശ്വാസം തെളിയിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ഗവർണർ ഇന്നലെ രാത്രി കത്ത് നല്കി. അതേസമയം, ഗവർണറുടെ നിർദേശം തള്ളാൻ കോൺഗ്രസ് തീരുമാനിച്ചു. ഗവർണറുടെ നീക്കം അധികാര ദുർവിനിയോഗമാണെന്ന നിയമോപദേശത്തെത്തുടർന്നാണിത്. തിങ്കളാഴ്ചയ്ക്കു മുന്പു വോട്ടെടുപ്പ് നടത്തേണ്ടെന്നാണു കോൺഗ്രസിലെ ധാരണ.
ഇന്നലെ രാവിലെ ആരംഭിച്ച വിശ്വാസപ്രമേയ സമ്മേളനത്തിൽനിന്ന് 20 എംഎൽഎമാർ വിട്ടുനിന്നു. ഇതിൽ 17 പേർ ഭരണപക്ഷ എംഎൽഎമാരാണ്. തന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റ വാചകത്തിലുള്ള പ്രമേയമാണു കുമാരസ്വാമി അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചയുടൻ ഇന്നലെത്തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സഭ അരമണിക്കൂർ നിർത്തിവയ്ക്കേണ്ടി വന്നു. മൂന്നു തവണയാണ് സഭ നിർത്തിവച്ചത്.
ഇതിനിടെ ബിജെപി നേതാക്കൾ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് വിശ്വാസവോട്ടെടുപ്പ് ഇന്നലെതന്നെ നടത്തണമെന്നു സ്പീക്കറോട് നിർദേശിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് ഇന്നലെതന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ സമ്മതിച്ചില്ല. ഗവർണറുടെ സന്ദേശം സ്പീക്കർ സഭയിൽ വായിച്ചു.
ഇന്നലെ ഒരു കോൺഗ്രസ് എംഎൽഎകൂടി വിമതപക്ഷത്തു ചേർന്നു. ശ്രീമന്ത് പാട്ടീൽ ആണു മറുകണ്ടം ചാടിയത്. ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എംഎൽഎയുടെ കുടുംബാംഗങ്ങളോടു വിവരങ്ങൾ ആരായാൻ ആഭ്യന്തരമന്ത്രി എം.ബി. പാട്ടീലിന് സ്പീക്കർ നിർദേശം നല്കി.
സർക്കാരിനു പിന്തുണ നല്കുന്ന ബിഎസ്പി എംഎൽഎ മഹേഷ് ഇന്നലെ സഭയിലെത്തിയിരുന്നില്ല. വിശ്വാസവോട്ടെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ബിഎസ്പി അധ്യക്ഷ മായാവതിയിൽനിന്നു നിർദേശം ലഭിക്കാത്തതുകൊണ്ടാണു മഹേഷ് വിട്ടുനിന്നതെന്നാണു സൂചന. വിമതപക്ഷത്തായിരുന്ന മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി സർക്കാരിനു പിന്തുണ നല്കുമെന്ന് അറിയിച്ചു.
സുപ്രീംകോടതി വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഇന്നു കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. വിപ്പ് നല്കുന്ന കാര്യങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണു സുപ്രീംകോടതിയെ സമീപിക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യക്കായി കപിൽ സിബൽ ഹാജരാകും.
15 കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ രാജിവച്ചതോടെയാണു കർണാടക സർക്കാർ പ്രതിസന്ധിയിലായത്. വിശ്വാസ വോട്ടെടുപ്പ് പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്. ഇന്നു വോട്ടെടുപ്പ് നടന്നില്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയാണു സഭ സമ്മേളിക്കുക.
15 എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ ഭരണപക്ഷത്ത് സ്പീക്കറെക്കൂടാതെ 101 പേർ മാത്രമാകും. നോമിനേറ്റഡ് അംഗം ഉൾപ്പെടെ 225 അംഗങ്ങളാണു കർണാടക നിയമസഭയിലുള്ളത്. 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 1.30നു മുന്പ് വിശ്വാസം തെളിയിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് ഗവർണർ ഇന്നലെ രാത്രി കത്ത് നല്കി. അതേസമയം, ഗവർണറുടെ നിർദേശം തള്ളാൻ കോൺഗ്രസ് തീരുമാനിച്ചു. ഗവർണറുടെ നീക്കം അധികാര ദുർവിനിയോഗമാണെന്ന നിയമോപദേശത്തെത്തുടർന്നാണിത്. തിങ്കളാഴ്ചയ്ക്കു മുന്പു വോട്ടെടുപ്പ് നടത്തേണ്ടെന്നാണു കോൺഗ്രസിലെ ധാരണ.
ഇന്നലെ രാവിലെ ആരംഭിച്ച വിശ്വാസപ്രമേയ സമ്മേളനത്തിൽനിന്ന് 20 എംഎൽഎമാർ വിട്ടുനിന്നു. ഇതിൽ 17 പേർ ഭരണപക്ഷ എംഎൽഎമാരാണ്. തന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റ വാചകത്തിലുള്ള പ്രമേയമാണു കുമാരസ്വാമി അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിച്ചയുടൻ ഇന്നലെത്തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സഭ അരമണിക്കൂർ നിർത്തിവയ്ക്കേണ്ടി വന്നു. മൂന്നു തവണയാണ് സഭ നിർത്തിവച്ചത്.
ഇതിനിടെ ബിജെപി നേതാക്കൾ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് വിശ്വാസവോട്ടെടുപ്പ് ഇന്നലെതന്നെ നടത്തണമെന്നു സ്പീക്കറോട് നിർദേശിക്കണമെന്ന് അഭ്യർഥിച്ചു. തുടർന്ന് വിശ്വാസ വോട്ടെടുപ്പ് ഇന്നലെതന്നെ നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ സമ്മതിച്ചില്ല. ഗവർണറുടെ സന്ദേശം സ്പീക്കർ സഭയിൽ വായിച്ചു.
ഇന്നലെ ഒരു കോൺഗ്രസ് എംഎൽഎകൂടി വിമതപക്ഷത്തു ചേർന്നു. ശ്രീമന്ത് പാട്ടീൽ ആണു മറുകണ്ടം ചാടിയത്. ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. എംഎൽഎയുടെ കുടുംബാംഗങ്ങളോടു വിവരങ്ങൾ ആരായാൻ ആഭ്യന്തരമന്ത്രി എം.ബി. പാട്ടീലിന് സ്പീക്കർ നിർദേശം നല്കി.
സർക്കാരിനു പിന്തുണ നല്കുന്ന ബിഎസ്പി എംഎൽഎ മഹേഷ് ഇന്നലെ സഭയിലെത്തിയിരുന്നില്ല. വിശ്വാസവോട്ടെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ബിഎസ്പി അധ്യക്ഷ മായാവതിയിൽനിന്നു നിർദേശം ലഭിക്കാത്തതുകൊണ്ടാണു മഹേഷ് വിട്ടുനിന്നതെന്നാണു സൂചന. വിമതപക്ഷത്തായിരുന്ന മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി സർക്കാരിനു പിന്തുണ നല്കുമെന്ന് അറിയിച്ചു.
സുപ്രീംകോടതി വിധിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഇന്നു കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. വിപ്പ് നല്കുന്ന കാര്യങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണു സുപ്രീംകോടതിയെ സമീപിക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യക്കായി കപിൽ സിബൽ ഹാജരാകും.
15 കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ രാജിവച്ചതോടെയാണു കർണാടക സർക്കാർ പ്രതിസന്ധിയിലായത്. വിശ്വാസ വോട്ടെടുപ്പ് പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്. ഇന്നു വോട്ടെടുപ്പ് നടന്നില്ലെങ്കിൽ പിന്നെ തിങ്കളാഴ്ചയാണു സഭ സമ്മേളിക്കുക.
15 എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ ഭരണപക്ഷത്ത് സ്പീക്കറെക്കൂടാതെ 101 പേർ മാത്രമാകും. നോമിനേറ്റഡ് അംഗം ഉൾപ്പെടെ 225 അംഗങ്ങളാണു കർണാടക നിയമസഭയിലുള്ളത്. 107 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.