ന്യൂഡൽഹി: അയോധ്യയിലെ ഭൂമി തർക്കം സംബന്ധിച്ച മധ്യസ്ഥ ചർച്ചകളുടെ അന്തിമ റിപ്പോർട്ട് ഈ മാസം 31നു സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം. ഒൗഗസ്റ്റ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. അതിനു മുന്നോടിയായി കേസുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കിവയ്ക്കാനും കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. ജസ്റ്റീസ് എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിശോധിച്ചാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നടപടി.
അയോധ്യയിലെ ഭൂമി തർക്കം അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാനായാണ് സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ മറ്റം ഗങ്ങൾ. ഉത്തർപ്രദേശിലെ ഫൈസാബാദ് കേന്ദ്രമാക്കി മധ്യസ്ഥ ചർച്ചകൾ നടത്താനായിരുന്നു കോടതിയുടെ നിർദേശം. മധ്യസ്ഥചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നതിനു സുപ്രീംകോടതി നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.
അയോധ്യയിലെ ഭൂമി തർക്കം അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാനായാണ് സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ മറ്റം ഗങ്ങൾ. ഉത്തർപ്രദേശിലെ ഫൈസാബാദ് കേന്ദ്രമാക്കി മധ്യസ്ഥ ചർച്ചകൾ നടത്താനായിരുന്നു കോടതിയുടെ നിർദേശം. മധ്യസ്ഥചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നതിനു സുപ്രീംകോടതി നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു.