ചെന്നൈ: കൊലക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടൽ ശൃംഖലകളുടെ ഉടമ പി. രാജഗോപാൽ(73) ചെന്നൈ വിജയ ഹെൽത്ത് സെന്ററിൽ ചികിത്സയിലിരിക്കേ മരിച്ചു.
2001ൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നതു നീട്ടണമെന്ന് അഭ്യര്‍ഥിച്ച് രാജഗോപാല്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷ ജൂലൈ ഏഴിനു തള്ളിക്കളയുകയും ഒൻപതിനു രാജഗോപാൽ കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു. ആംബുലന്‍സില്‍ ഓക്സിജന്‍ മാസ്കും ജീവന്‍രക്ഷാ ഉപകരണങ്ങളുമായി മദ്രാസ് ഹൈക്കോടതിയിൽ എത്തിയ രാജഗോപാല്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായെന്നും ആരോഗ്യനില വഷളായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് മകന് ആര്. ശരവണന് നല്കിയ ഹര്‍ജിയിലാണ് ചെന്നൈയിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ, ശനിയാഴ്ച രാജഗോപാലിനു ഹൃദയാഘാതമുണ്ടായി.
1990കളിൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം ശരവണഭവൻ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജറുടെ മകളെ മൂന്നാം ഭാര്യയാക്കാനുള്ള അത്യാഗ്രഹമാണു ദുരന്തത്തിൽ കലാശിച്ചത്. വിവാഹാഭ്യർഥന നിരസിച്ച യുവതി 1999ൽ പ്രിൻസ് ശാന്തകുമാർ എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. ബിസിനസ് പരാജയപ്പെട്ടതോടെ ശാന്തകുമാർ ഒടുവിൽ ശരവണ ഭവനിലെ ജോലിക്കാരനായി. ഇതിനിടെ പണവും മറ്റു സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് രാജഗോപാൽ തന്റെ പ്രലോഭനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ശാന്തകുമാറിനെ കൊലപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ രാജഗോപാൽ ഗൂഢാലോചന നടത്തി. ശാന്തകുമാറിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തു.
തെളിവുകൾ അന്വേഷണസംഘം ഹാജരാക്കിയതോടെ വിചാരണക്കോടതി രാജഗോപാലിനെക്കൂടാതെ മറ്റ് എട്ടുപേർക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു.വിധി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെക്കൂടാതെ അമേരിക്ക, ബ്രിട്ടൺ തുടങ്ങി ഇരുപതോളം രാജ്യങ്ങളിലും ശരവണഭവൻ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
2001ൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുന്നതു നീട്ടണമെന്ന് അഭ്യര്‍ഥിച്ച് രാജഗോപാല്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷ ജൂലൈ ഏഴിനു തള്ളിക്കളയുകയും ഒൻപതിനു രാജഗോപാൽ കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു. ആംബുലന്‍സില്‍ ഓക്സിജന്‍ മാസ്കും ജീവന്‍രക്ഷാ ഉപകരണങ്ങളുമായി മദ്രാസ് ഹൈക്കോടതിയിൽ എത്തിയ രാജഗോപാല്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായെന്നും ആരോഗ്യനില വഷളായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ട് മകന് ആര്. ശരവണന് നല്കിയ ഹര്‍ജിയിലാണ് ചെന്നൈയിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. ഇതിനിടെ, ശനിയാഴ്ച രാജഗോപാലിനു ഹൃദയാഘാതമുണ്ടായി.
1990കളിൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം ശരവണഭവൻ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജറുടെ മകളെ മൂന്നാം ഭാര്യയാക്കാനുള്ള അത്യാഗ്രഹമാണു ദുരന്തത്തിൽ കലാശിച്ചത്. വിവാഹാഭ്യർഥന നിരസിച്ച യുവതി 1999ൽ പ്രിൻസ് ശാന്തകുമാർ എന്ന ബിസിനസുകാരനെ വിവാഹം കഴിച്ചു. ബിസിനസ് പരാജയപ്പെട്ടതോടെ ശാന്തകുമാർ ഒടുവിൽ ശരവണ ഭവനിലെ ജോലിക്കാരനായി. ഇതിനിടെ പണവും മറ്റു സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് രാജഗോപാൽ തന്റെ പ്രലോഭനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ശാന്തകുമാറിനെ കൊലപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ രാജഗോപാൽ ഗൂഢാലോചന നടത്തി. ശാന്തകുമാറിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തു.
തെളിവുകൾ അന്വേഷണസംഘം ഹാജരാക്കിയതോടെ വിചാരണക്കോടതി രാജഗോപാലിനെക്കൂടാതെ മറ്റ് എട്ടുപേർക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചു.വിധി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെക്കൂടാതെ അമേരിക്ക, ബ്രിട്ടൺ തുടങ്ങി ഇരുപതോളം രാജ്യങ്ങളിലും ശരവണഭവൻ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്.