ന്യൂഡൽഹി: ബേപ്പൂർ തുറമുഖം- മലാപ്പറന്പ് കണക്ടിവിറ്റി റോഡിന് ഉടൻ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. പദ്ധതി ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നു ധാരണ ആയിട്ടുണ്ടെന്നും എം.കെ. രാഘവനെ മന്ത്രി അറിയിച്ചു.
ഭാരത്മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 18.4 കിലോമീറ്റർ നീളത്തിൽ നാലുവരി പാത നിർമിക്കുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേരത്തെ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ലോക്സഭാ ചോദ്യാത്തര വേളയിൽ രാഘവന്റെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വാണിജ്യ, വ്യവസായ രംഗത്തും വിനോദ സഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണു ബേപ്പൂർ തുറമുഖം- മലാപ്പറന്പ് കണക്ടിവിറ്റി റോഡെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും പിന്നീട് നടപടികൾ വൈകിയെന്നു രാഘവൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്നു മന്ത്രി അറിയിച്ചത്. സൂർ- മാനന്തവാടി ദേശീയപാത 766നെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടിയിൽ നിന്ന് ആനക്കാംപൊയിലിലേക്ക് ആറര കിലോമീറ്റർ തുരങ്കപാത നിർമിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. തുരങ്കപാത നിർമിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാർ നിർദേശം സമർപ്പിച്ചിട്ടുണ്ട്.
താമരശ്ശേരി ചുരത്തിൽ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതിയുടെ പ്രാധാന്യം ഏറെയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ഗഡ്ക്കരി പറഞ്ഞു. ബേപ്പൂരിൽനിന്ന് ഗോതീശ്വരം, മാറാട്, പയ്യാനക്കൽ, കോതിപ്പാലം, സൗത്ത് ബീച്ച് എന്നീ സ്ഥലങ്ങളിലൂടെ കോഴിക്കോട് ബീച്ചിൽ പണിക്കർ റോഡ് ജംഗ്ഷൻ വരെയാണ് പദ്ധതിയുടെ ആദ്യഭാഗം. തുടർന്ന് പണിക്കർ റോഡ്, വെള്ളയിൽ, നടക്കാവ്, മനോരമ ജംഗ്ഷൻ, ഈസ്റ്റ് നടക്കാവ് വഴി എരഞ്ഞിപ്പാലം ജംഗ്ഷനിലെത്തുന്ന 2.9 കിലോമീറ്റർ മേൽപ്പാലവും നിർമിക്കും.
എരഞ്ഞിപ്പാലത്തുനിന്ന് മലാപ്പറന്പുവരെയുള്ള നാലുവരിപ്പാതയാണ് മൂന്നാമത്തെ ഘട്ടം. നാനൂറ് കോടി രൂപയാണു പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പരിയോജന പദ്ധതിയിലെ ഏറ്റവും പ്രധാന ഘട്ടമാണിത്. പദ്ധതിക്കു സ്ഥലമേറ്റെടുത്തു നൽകുമെന്നു സംസ്ഥാന സർക്കാർ നേരത്തെ വ്യക്തിമാക്കിയിട്ടുണ്ടെന്നും രാഘവൻ അറിയിച്ചു
ഭാരത്മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 18.4 കിലോമീറ്റർ നീളത്തിൽ നാലുവരി പാത നിർമിക്കുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേരത്തെ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ലോക്സഭാ ചോദ്യാത്തര വേളയിൽ രാഘവന്റെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വാണിജ്യ, വ്യവസായ രംഗത്തും വിനോദ സഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണു ബേപ്പൂർ തുറമുഖം- മലാപ്പറന്പ് കണക്ടിവിറ്റി റോഡെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും പിന്നീട് നടപടികൾ വൈകിയെന്നു രാഘവൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് പദ്ധതി റിപ്പോർട്ട് തയാറാക്കുമെന്നു മന്ത്രി അറിയിച്ചത്. സൂർ- മാനന്തവാടി ദേശീയപാത 766നെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പാടിയിൽ നിന്ന് ആനക്കാംപൊയിലിലേക്ക് ആറര കിലോമീറ്റർ തുരങ്കപാത നിർമിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. തുരങ്കപാത നിർമിക്കുന്നതിന് നിലവിൽ സംസ്ഥാന സർക്കാർ നിർദേശം സമർപ്പിച്ചിട്ടുണ്ട്.
താമരശ്ശേരി ചുരത്തിൽ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതിയുടെ പ്രാധാന്യം ഏറെയാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് ഗഡ്ക്കരി പറഞ്ഞു. ബേപ്പൂരിൽനിന്ന് ഗോതീശ്വരം, മാറാട്, പയ്യാനക്കൽ, കോതിപ്പാലം, സൗത്ത് ബീച്ച് എന്നീ സ്ഥലങ്ങളിലൂടെ കോഴിക്കോട് ബീച്ചിൽ പണിക്കർ റോഡ് ജംഗ്ഷൻ വരെയാണ് പദ്ധതിയുടെ ആദ്യഭാഗം. തുടർന്ന് പണിക്കർ റോഡ്, വെള്ളയിൽ, നടക്കാവ്, മനോരമ ജംഗ്ഷൻ, ഈസ്റ്റ് നടക്കാവ് വഴി എരഞ്ഞിപ്പാലം ജംഗ്ഷനിലെത്തുന്ന 2.9 കിലോമീറ്റർ മേൽപ്പാലവും നിർമിക്കും.
എരഞ്ഞിപ്പാലത്തുനിന്ന് മലാപ്പറന്പുവരെയുള്ള നാലുവരിപ്പാതയാണ് മൂന്നാമത്തെ ഘട്ടം. നാനൂറ് കോടി രൂപയാണു പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പരിയോജന പദ്ധതിയിലെ ഏറ്റവും പ്രധാന ഘട്ടമാണിത്. പദ്ധതിക്കു സ്ഥലമേറ്റെടുത്തു നൽകുമെന്നു സംസ്ഥാന സർക്കാർ നേരത്തെ വ്യക്തിമാക്കിയിട്ടുണ്ടെന്നും രാഘവൻ അറിയിച്ചു