ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് തന്നോട് ആദ്യം പറഞ്ഞത് വർണ വിവേചനത്തിനെതിരേ പോരാടിയ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ഡേല ആയിരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മണ്ഡെലയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് നെഹ്റു കുടുംബത്തിലെ ഇളമുറക്കാരിയുടെ ഓർമപുതുക്കൽ. മണ്ഡേലയെ പോലെയുള്ള ഒരാളുടെ വിടവ് നികത്താൻ പറ്റാത്തതാണ്. സത്യം, സ്നേഹം, സ്വാതന്ത്രം എന്നിവയുടെ പവിത്രരേഖയാണ് അദ്ദേഹത്തിന്റെ ജീവിതം- പ്രിയങ്ക പറഞ്ഞു.
എനിക്ക് അദ്ദേഹം അങ്കിൾ നെൽസനാണ് . അദ്ദേഹം എന്നും എനിക്ക് പ്രചോദനവും മാർഗദർശിയുമാണ്- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയും മകനും മണ്ഡേലയ്ക്കൊപ്പമുള്ള ചിത്രവും അവർ ട്വിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എനിക്ക് അദ്ദേഹം അങ്കിൾ നെൽസനാണ് . അദ്ദേഹം എന്നും എനിക്ക് പ്രചോദനവും മാർഗദർശിയുമാണ്- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയും മകനും മണ്ഡേലയ്ക്കൊപ്പമുള്ള ചിത്രവും അവർ ട്വിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.