ന്യൂഡൽഹി: ജനങ്ങൾക്കു ഭീഷണിയായ, ബലക്ഷയം സംഭവിച്ച മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക്സഭയിൽ ആവശ്യപ്പെട്ടു.
19 വർഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ തിവാരെ ഡാം തകർന്നത് കൃത്യസമയത്ത് അറ്റകുറ്റപണികൾ നടക്കാത്തതിനാലാണ്. 60 വർഷം പഴക്കമുള്ള മുഴുവൻ ഡാമുകളിലും കൃത്യമായ മെയിന്റനൻസ് നടത്തണം.
തമിഴ്നാടിന് ആവശ്യമായ ജലം നൽകാമെന്നറിയിച്ചിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തർക്കം തുടരുന്നതു ശരിയല്ല. അണക്കെട്ടു പുനർനിർമിക്കാൻ അനുവദിക്കാത്തത് അഞ്ചു ജില്ലകളിലെ സാധാരണക്കാരുടെ ജീവൻ പന്താടുന്ന തരത്തിലാണെന്നും ഡീൻ ചൂണ്ടിക്കാട്ടി.
19 വർഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ തിവാരെ ഡാം തകർന്നത് കൃത്യസമയത്ത് അറ്റകുറ്റപണികൾ നടക്കാത്തതിനാലാണ്. 60 വർഷം പഴക്കമുള്ള മുഴുവൻ ഡാമുകളിലും കൃത്യമായ മെയിന്റനൻസ് നടത്തണം.
തമിഴ്നാടിന് ആവശ്യമായ ജലം നൽകാമെന്നറിയിച്ചിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തർക്കം തുടരുന്നതു ശരിയല്ല. അണക്കെട്ടു പുനർനിർമിക്കാൻ അനുവദിക്കാത്തത് അഞ്ചു ജില്ലകളിലെ സാധാരണക്കാരുടെ ജീവൻ പന്താടുന്ന തരത്തിലാണെന്നും ഡീൻ ചൂണ്ടിക്കാട്ടി.