ടെഹ്റാൻ: എണ്ണ കള്ളക്കടത്തിൽ ഏർപ്പെട്ടിരുന്ന വിദേശ ടാങ്കർ കസ്റ്റഡിയിലെടുത്തതായി ഇറാൻ ഇന്നലെ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ലാറാക് ദ്വീപിനു സമീപം ഞായറാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. ഇരുപതു ലക്ഷം വീപ്പ എണ്ണ സംഭരിക്കാൻ ശേഷിയുള്ള കപ്പലിൽ 12 വിദേശ ജീവനക്കാരുമുണ്ട്. കപ്പൽ ഏതു രാജ്യത്തിന്റേതാണെന്ന് ഇതു പിടിച്ച ഇറാൻ വിപ്ളവഗാർഡുകൾ വ്യക്തമാക്കിയില്ല.
ഞായറാഴ്ച ഹോർമുസിൽ കാണാതായ പാനമ പതാക വഹിക്കുന്ന റിയാ എന്ന കപ്പലാണിതെന്നു പറയപ്പെടുന്നു. ശനിയാഴ്ചയ്ക്കുശേഷം കപ്പലിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലായിരുന്നു. കപ്പലിനു കേടുപറ്റിയെന്നും സന്ദേശം കിട്ടിയതിനെത്തുടർന്ന് ഇറാൻ ഇത് കെട്ടിവലിച്ചു നന്നാക്കാനായി കൊണ്ടുപോകുകയായിരുന്നുവെന്നും നേരത്തെ വാർത്ത വന്നിരുന്നു. ലാറാക് ദ്വീപിലെത്തിയപ്പോഴാണ് കള്ളക്കടത്ത് നടത്തുന്ന കപ്പലാണെന്നു വ്യക്തമായതെന്നും തുടർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണു പറയപ്പെടുന്നത്.
ഞായറാഴ്ച ഹോർമുസിൽ കാണാതായ പാനമ പതാക വഹിക്കുന്ന റിയാ എന്ന കപ്പലാണിതെന്നു പറയപ്പെടുന്നു. ശനിയാഴ്ചയ്ക്കുശേഷം കപ്പലിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലായിരുന്നു. കപ്പലിനു കേടുപറ്റിയെന്നും സന്ദേശം കിട്ടിയതിനെത്തുടർന്ന് ഇറാൻ ഇത് കെട്ടിവലിച്ചു നന്നാക്കാനായി കൊണ്ടുപോകുകയായിരുന്നുവെന്നും നേരത്തെ വാർത്ത വന്നിരുന്നു. ലാറാക് ദ്വീപിലെത്തിയപ്പോഴാണ് കള്ളക്കടത്ത് നടത്തുന്ന കപ്പലാണെന്നു വ്യക്തമായതെന്നും തുടർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണു പറയപ്പെടുന്നത്.