ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക് ജയിലിൽ കഴിയുമ്പോഴാണ് കുൽഭൂഷൺ ജാദവിന്റേതെന്ന പേരിൽ പാക്കിസ്ഥാൻ ഒരു വീഡിയോ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജൻസിക്കായി ചാരപ്രവർത്തനം നടത്തുകയല്ലെന്ന് എന്തിനാണ് ഇന്ത്യ നുണപുറയുന്നതെന്നു ജാദവ് ചോദിക്കുന്നതായി ആ വീഡിയോയിൽ ഉണ്ടായിരുന്നു. പാക് സർക്കാർ തന്നോടു നല്ല രീതിയിലാണു പെരുമാറുന്നതെന്നും ജാദവ് അതിൽ പറഞ്ഞു. തന്റെ അമ്മയ്ക്കും ഭാര്യക്കും ഒപ്പം തന്നെ കാണാനെത്തിയ ഇന്ത്യൻ നയതന്ത്രജ്ഞരെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോയായിരുന്നു അത്.
എന്നാൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണു വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ അത്തരമൊരു വീഡിയോ പുറത്തുവിട്ടതിൽ ആശ്ചര്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. അത് ഭീഷണിപ്പെടുത്തി പകർത്തിയതാണെന്നും വീഡിയോയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. പാക് വിദേശകാര്യമന്ത്രാലയമായിരുന്നു കുൽഭൂഷന്റെ വീഡിയോ പുറത്തുവിട്ടത്.
തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കൽഭൂഷണ് കുറ്റപ്പെടുത്തുന്നുതായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. തന്റെ അമ്മയെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഒപ്പമുണ്ടായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നതു കാണാമായിരുന്നുവെന്നും കുൽഭൂഷണ് വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗായിരുന്നു ഡിസംബർ 25നു പാക് വിദേശകാര്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കൂൽഭൂഷണിന്റെ അമ്മയ്ക്കും ഭാര്യക്കും ഒപ്പമുണ്ടായിരുന്നത്.
തടവിലാക്കിയവരെ പുകഴ്ത്തിയും തന്റെ ക്ഷേമത്തെക്കുറിച്ചും പറയുന്നത് അവിശ്വസനീയമാണെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം.
എന്നാൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടാണു വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ അത്തരമൊരു വീഡിയോ പുറത്തുവിട്ടതിൽ ആശ്ചര്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. അത് ഭീഷണിപ്പെടുത്തി പകർത്തിയതാണെന്നും വീഡിയോയ്ക്ക് യാതൊരു വിശ്വാസ്യതയുമില്ലെന്നും ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. പാക് വിദേശകാര്യമന്ത്രാലയമായിരുന്നു കുൽഭൂഷന്റെ വീഡിയോ പുറത്തുവിട്ടത്.
തന്നെ കാണാൻ എത്തിയ അമ്മയ്ക്കും ഭാര്യക്കും ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കൽഭൂഷണ് കുറ്റപ്പെടുത്തുന്നുതായും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. തന്റെ അമ്മയെ ഭയപ്പെടുത്തുന്ന രീതിയിലായിരുന്നു ഒപ്പമുണ്ടായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ പെരുമാറ്റം. ഇരുവർക്കും ഒപ്പം വന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അവരോട് ആക്രോശിക്കുന്നതു കാണാമായിരുന്നുവെന്നും കുൽഭൂഷണ് വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗായിരുന്നു ഡിസംബർ 25നു പാക് വിദേശകാര്യമന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കൂൽഭൂഷണിന്റെ അമ്മയ്ക്കും ഭാര്യക്കും ഒപ്പമുണ്ടായിരുന്നത്.
തടവിലാക്കിയവരെ പുകഴ്ത്തിയും തന്റെ ക്ഷേമത്തെക്കുറിച്ചും പറയുന്നത് അവിശ്വസനീയമാണെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറിന്റെ പ്രതികരണം.