ലാഹോർ: ഭീകരപ്രവർത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസിൽ പാക്കിസ്ഥാൻ ഭീകരവിരുദ്ധ വകുപ്പ് (സിടിഡി) മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഥമ യുഎസ് സന്ദർശനത്തിനു തലേന്നാണ് നടപടി. ലാഹോറിൽനിന്ന് ഗുജ്റാൻവാലയിലേക്കുള്ള യാത്രാമധ്യേയാണ് സയീദിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഭീകരവിരുദ്ധ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം തേടാനാണ് സയീദ് ഗുജ്റാൻവാലയിലേക്ക് പുറപ്പെട്ടത്. ഗുജ്റാൻവാലയിലെ ഭീകരവിരുദ്ധ കോടതിയിൽ ഹാജരാക്കിയ സയീദിനെ ഏഴു ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് അഴിമതിക്കേസിൽ തടവിൽ കഴിയുന്ന കോട് ലാക്പത് ജയിലാണ് സയീദിനെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഥമ യുഎസ് സന്ദർശനത്തിനു തലേന്നാണ് നടപടി. ലാഹോറിൽനിന്ന് ഗുജ്റാൻവാലയിലേക്കുള്ള യാത്രാമധ്യേയാണ് സയീദിനെ അറസ്റ്റ് ചെയ്തത്. കേസിൽ ഭീകരവിരുദ്ധ കോടതിയിൽനിന്ന് മുൻകൂർ ജാമ്യം തേടാനാണ് സയീദ് ഗുജ്റാൻവാലയിലേക്ക് പുറപ്പെട്ടത്. ഗുജ്റാൻവാലയിലെ ഭീകരവിരുദ്ധ കോടതിയിൽ ഹാജരാക്കിയ സയീദിനെ ഏഴു ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് അഴിമതിക്കേസിൽ തടവിൽ കഴിയുന്ന കോട് ലാക്പത് ജയിലാണ് സയീദിനെയും പ്രവേശിപ്പിച്ചിരിക്കുന്നത്.