വാഷിംഗ്ടൺ ഡിസി: യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിൽ 57 ശതമാനം വർധന വരുത്താൻ യുഎസിലെ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. കുടുംബം, മാനുഷിക പരിഗണന എന്നിവ അടിസ്ഥാനമാക്കിയാകും ഇതിൽ പകുതിപ്പേരെയും തെരഞ്ഞെടുക്കുക.
കഴിവും യോഗ്യതയും ഉള്ളവരെ രാജ്യത്ത് എത്തിക്കുകവഴി വരുന്ന 10 വർഷത്തികനം 50,000 കോടി ഡോളറിന്റെ നികുതിവരുമാനം ഉണ്ടാകുമെന്ന് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരദ് കുഷ്നർ പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ പരിഷ്കരണങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത് കുഷ്നറെയാണ്. പദ്ധതി അന്തിമഘട്ടത്തിലാണെന്നും ഉടൻ പരസ്യപ്പെടുത്തുമെന്നും കുഷ്നർ അറിയിച്ചു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റം അനുവദിക്കുന്നതിൽ മറ്റു പല രാജ്യങ്ങളും മുന്നോട്ടു പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിൽ കുടിയേറുന്നവരിൽ 12 ശതമാനം മാത്രമാണ് യോഗ്യതയുടെ അടിസ്ഥാനത്തിൽ എത്തുന്നത്.
കാനഡയിൽ 53ശതമാനം പേരും ന്യൂസിലൻഡിൽ 59ശതമാനം പേരും ഓസ്ട്രേലിയയിൽ 63ശതമാനം പേരും യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റത്തിന് അനുമതി കിട്ടിയവരാണ്. ജപ്പാനിൽ ഇത് 52ശതമാനമാണ്.
കഴിവും യോഗ്യതയും ഉള്ളവരെ രാജ്യത്ത് എത്തിക്കുകവഴി വരുന്ന 10 വർഷത്തികനം 50,000 കോടി ഡോളറിന്റെ നികുതിവരുമാനം ഉണ്ടാകുമെന്ന് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരദ് കുഷ്നർ പറഞ്ഞു.
ട്രംപിന്റെ കുടിയേറ്റ പരിഷ്കരണങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത് കുഷ്നറെയാണ്. പദ്ധതി അന്തിമഘട്ടത്തിലാണെന്നും ഉടൻ പരസ്യപ്പെടുത്തുമെന്നും കുഷ്നർ അറിയിച്ചു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റം അനുവദിക്കുന്നതിൽ മറ്റു പല രാജ്യങ്ങളും മുന്നോട്ടു പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിൽ കുടിയേറുന്നവരിൽ 12 ശതമാനം മാത്രമാണ് യോഗ്യതയുടെ അടിസ്ഥാനത്തിൽ എത്തുന്നത്.
കാനഡയിൽ 53ശതമാനം പേരും ന്യൂസിലൻഡിൽ 59ശതമാനം പേരും ഓസ്ട്രേലിയയിൽ 63ശതമാനം പേരും യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റത്തിന് അനുമതി കിട്ടിയവരാണ്. ജപ്പാനിൽ ഇത് 52ശതമാനമാണ്.