കു ല്ഭൂഷന് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞത് അഭിഭാഷകൻ എന്ന നിലയിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടാകുന്നുവെന്നു ഹരീഷ് സാൽവെ. പാക്കിസ്ഥാനിൽ നീതിയുക്തമായ വിചാരണ ജാദവിന് ഉറപ്പുവരുത്തുകയാണ് ഇനി ഇന്ത്യ ചെയ്യേണ്ടതെന്നു സാൽവെ പറഞ്ഞു.
ഹരീഷ് സാല്‍വെയുടെ ആദ്യ വിജയം അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്യിപ്പിച്ചതാണ്. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭ അഭിഭാഷകനായ സാല്‍വെ കുല്ഭൂഷന് ജാദവിന്റെ കേസ് വാദിക്കാന്‍ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണ് എന്നുള്ളതാണ് . മുന്‍ വിദേശകാര്യ മന്ത്രി സുരക്ഷ സ്വരാജാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായിരുന്നു സുഷമ സ്വരാജ് നല്‍കിയത്. ഇന്ത്യയില്‍ ഇത്രയും കുറഞ്ഞ ഫീസില്‍ വരുന്ന വേറെ ഏത് വക്കീലുണ്ടെന്നും സുഷമ ട്വിറ്ററിൽ ചോദിക്കുന്നുണ്ട്. ഒരൊറ്റ സിറ്റിംഗിന് ആറുമുതല്‍ പതിനഞ്ചു വരെ ലക്ഷം രൂപയാണ് സാൽവെ സാധാരണ വാങ്ങുന്ന പ്രതിഫലം. ഇന്ന് ഇന്ത്യയില്‍ ഭരണഘടന, നികുതിസംബന്ധമായ വിഷയങ്ങൾ, കമേഴ്സ്യല്‍ നിയമങ്ങൾ എന്നിവയിൽ ആഴത്തിൽ അറിവുള്ള മറ്റൊരു അഭിഭാഷകനില്ല എന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല.
ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍എം ബിരുദം നേടിയ ക്വീന്‍സ് കോണ്‍സല്‍ ഖാവര്‍ ഖുറേഷിയായിരുന്നു പാക്കിസ്ഥാനു വേണ്ടി വാദിച്ചത്. ഖാവർ ഖുറേഷി ഉയർത്തിയ വാദങ്ങളെ തെളിവുസഹിതം ഖണ്ഡിക്കാൻ സാൽവേ പ്രകടിപ്പിച്ച മികവാണ് ഇന്ത്യക്ക് അനുകൂലമായ വിധിയിലേക്ക് എത്താൻ അന്താരാഷ്ട്ര കോടതിയെ പ്രേരിപ്പിച്ചത്. ജാദവിന്റേതെന്ന രീതിയിൽ മുസ്ലിം പേരിലുള്ള ഒരു പാസ്പോര്‍ട്ടും തടവില്‍ റിക്കാർഡ് ചെയ്ത കുറ്റസമ്മത വീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഖുറേഷി ഹാജരാക്കിയപ്പോൾ അതെല്ലാം വ്യാജമായി പാക്കിസ്ഥാൻ നിർമിച്ചതാണെന്നു തെളിവുസഹിതം സാല്‍വെയും വാദിച്ചു. കുൽഭൂഷണെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനും തെളിവുകൾ നിരത്താൻ സാൽവേയ്ക്കു സാധിച്ചതോടെയാണ് കുൽഭൂഷണ് അനുകൂലമായ രീതിയിൽ കേസ് മാറിത്തുടങ്ങിയത്.
പ്രാഥമിക വാദങ്ങള്‍ക്കുശേഷം, 2018 നവംബര്‍ 18 നാണ് കോടതി അന്തിമവിധി വരുംവരെ ഒരു കാരണവശാലും കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് പാക്കിസ്ഥാനോട് അന്താരാഷ്ട്ര കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടത്.
ഹരീഷ് സാല്‍വെയുടെ ആദ്യ വിജയം അന്താരാഷ്ട്ര കോടതിയില്‍ കുല്‍ഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്യിപ്പിച്ചതാണ്. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭ അഭിഭാഷകനായ സാല്‍വെ കുല്ഭൂഷന് ജാദവിന്റെ കേസ് വാദിക്കാന്‍ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണ് എന്നുള്ളതാണ് . മുന്‍ വിദേശകാര്യ മന്ത്രി സുരക്ഷ സ്വരാജാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായിരുന്നു സുഷമ സ്വരാജ് നല്‍കിയത്. ഇന്ത്യയില്‍ ഇത്രയും കുറഞ്ഞ ഫീസില്‍ വരുന്ന വേറെ ഏത് വക്കീലുണ്ടെന്നും സുഷമ ട്വിറ്ററിൽ ചോദിക്കുന്നുണ്ട്. ഒരൊറ്റ സിറ്റിംഗിന് ആറുമുതല്‍ പതിനഞ്ചു വരെ ലക്ഷം രൂപയാണ് സാൽവെ സാധാരണ വാങ്ങുന്ന പ്രതിഫലം. ഇന്ന് ഇന്ത്യയില്‍ ഭരണഘടന, നികുതിസംബന്ധമായ വിഷയങ്ങൾ, കമേഴ്സ്യല്‍ നിയമങ്ങൾ എന്നിവയിൽ ആഴത്തിൽ അറിവുള്ള മറ്റൊരു അഭിഭാഷകനില്ല എന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല.
ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍എം ബിരുദം നേടിയ ക്വീന്‍സ് കോണ്‍സല്‍ ഖാവര്‍ ഖുറേഷിയായിരുന്നു പാക്കിസ്ഥാനു വേണ്ടി വാദിച്ചത്. ഖാവർ ഖുറേഷി ഉയർത്തിയ വാദങ്ങളെ തെളിവുസഹിതം ഖണ്ഡിക്കാൻ സാൽവേ പ്രകടിപ്പിച്ച മികവാണ് ഇന്ത്യക്ക് അനുകൂലമായ വിധിയിലേക്ക് എത്താൻ അന്താരാഷ്ട്ര കോടതിയെ പ്രേരിപ്പിച്ചത്. ജാദവിന്റേതെന്ന രീതിയിൽ മുസ്ലിം പേരിലുള്ള ഒരു പാസ്പോര്‍ട്ടും തടവില്‍ റിക്കാർഡ് ചെയ്ത കുറ്റസമ്മത വീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഖുറേഷി ഹാജരാക്കിയപ്പോൾ അതെല്ലാം വ്യാജമായി പാക്കിസ്ഥാൻ നിർമിച്ചതാണെന്നു തെളിവുസഹിതം സാല്‍വെയും വാദിച്ചു. കുൽഭൂഷണെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനും തെളിവുകൾ നിരത്താൻ സാൽവേയ്ക്കു സാധിച്ചതോടെയാണ് കുൽഭൂഷണ് അനുകൂലമായ രീതിയിൽ കേസ് മാറിത്തുടങ്ങിയത്.
പ്രാഥമിക വാദങ്ങള്‍ക്കുശേഷം, 2018 നവംബര്‍ 18 നാണ് കോടതി അന്തിമവിധി വരുംവരെ ഒരു കാരണവശാലും കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്ന് പാക്കിസ്ഥാനോട് അന്താരാഷ്ട്ര കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടത്.