സോണഭദ്ര: യുപിയിൽ ഭൂമിതർക്കത്തിന്റെ പേരിൽ ഗ്രാമത്തലവനും കൂട്ടാളികളും എതിർ വിഭാഗക്കാർക്കു നേർക്ക് നടത്തിയ വെടിവയ്പിൽ ഒന്പതു പേർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. 19 പേർക്കു പരിക്കേറ്റു. സോണഭദ്ര ജില്ലയിലെ സപാഹി ഗ്രാമത്തിലാണു സംഭവം. ദീർഘകാലമായി തുടരുന്ന ഭൂമിതർക്കമാണു വെടിവയ്പിലേക്കു നയിച്ചത്. സപാഹി ഗ്രാമത്തലവൻ യജ്ഞ ദത്തും അനുയായികളുമാണു വെടിവയ്പ് നടത്തിയത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഡിജിപിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി.
കൊല്ലപ്പെട്ടവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. 19 പേർക്കു പരിക്കേറ്റു. സോണഭദ്ര ജില്ലയിലെ സപാഹി ഗ്രാമത്തിലാണു സംഭവം. ദീർഘകാലമായി തുടരുന്ന ഭൂമിതർക്കമാണു വെടിവയ്പിലേക്കു നയിച്ചത്. സപാഹി ഗ്രാമത്തലവൻ യജ്ഞ ദത്തും അനുയായികളുമാണു വെടിവയ്പ് നടത്തിയത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഡിജിപിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി.