ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എല്ലാക്കാലത്തേക്കും തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ. ദാരിദ്യ നിർമാർജനമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അതുവരെയാണ് പദ്ധതി തുടരാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രാലയങ്ങളുടെ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണത്തെ ബജറ്റിൽ വിഹിതം കുറഞ്ഞത് എംപിമാർ ചൂണ്ടിക്കാട്ടിയതിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തേയും താരതമ്യം ചെയ്യേണ്ടത്. അത്തരത്തിൽ പരിശോധിക്കുന്പോൾ 2018-2019 ൽ 55,000 കോടിയായിരുന്നത് ഈ വർഷം 60,000 കോടിയായി ഉയരുകയാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതു കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, സൗഭാഗ്യ യോജന എന്നിവയിലൂടെ ദരിദ്രർക്ക് ഭവനവും വൈദ്യുതിയും ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.
2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തേയും താരതമ്യം ചെയ്യേണ്ടത്. അത്തരത്തിൽ പരിശോധിക്കുന്പോൾ 2018-2019 ൽ 55,000 കോടിയായിരുന്നത് ഈ വർഷം 60,000 കോടിയായി ഉയരുകയാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതു കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന, സൗഭാഗ്യ യോജന എന്നിവയിലൂടെ ദരിദ്രർക്ക് ഭവനവും വൈദ്യുതിയും ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.