ന്യൂഡൽഹി: രാജി സ്വീകരിക്കാത്ത കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ നടപടിക്കെതിരേ വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നു വിധി പറയും.
രാജിക്കാര്യത്തിൽ സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്നു നിർദേശിക്കാൻ തങ്ങൾക്കു കഴിയില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുകയെന്നും നിരീക്ഷിച്ചു. കോടതി അനുവദിക്കുകയാണെങ്കിൽ എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും ഇന്നുതന്നെ തീരുമാനം അറിയിക്കാമെന്ന് സ്പീക്കറും കോടതിയെ അറിയിച്ചു.
എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും തീരുമാനമെടുക്കാൻ സ്പീക്കർക്ക് സമയപരിധി നിശ്ചയിക്കാമോ, അക്കാര്യത്തിൽ കോടതിക്ക് ഇടപെടാമോ, രാജിക്കത്ത് നൽകിയതിനിടെ സ്പീക്കർക്ക് അയോഗ്യതാ നടപടികളിൽ തീരുമാനമെടുക്കാമോ എന്നീ വിഷയങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. അയോഗ്യതാ നടപടികൾ പരിഗണിക്കുന്നതിനിടെ രാജിവയ്ക്കാൻ കേരളത്തിൽ പി.സി. ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് വിമത എംഎൽഎമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ, കർണാടകയിലെ വിമത എംഎൽഎമാർക്കെതിരേയുള്ള അയോഗ്യതാ നടപടികൾ ഫെബ്രുവരി അവസാനം തുടങ്ങിയതാണെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ അനുമതി നൽകണമെന്നും സ്പീക്കർക്കു വേണ്ടി അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും സ്പീക്കർ എടുക്കുന്ന തീരുമാനത്തിനു ഭരണഘടനയുടെ 212-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷയുള്ളതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്നു സിംഗ്വിയും മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും വാദിച്ചു.
സ്പീക്കർ രാജി സ്വീകരിക്കാത്തതു ചൂണ്ടിക്കാട്ടി കർണാടകയിലെ 15 വിമത എംഎൽഎമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പത്ത് വിമത എംഎൽഎമാർ ആദ്യം നൽകിയ ഹർജിയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാൻ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.
ജിജി ലൂക്കോസ്
രാജിക്കാര്യത്തിൽ സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്നു നിർദേശിക്കാൻ തങ്ങൾക്കു കഴിയില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്, അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുകയെന്നും നിരീക്ഷിച്ചു. കോടതി അനുവദിക്കുകയാണെങ്കിൽ എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും ഇന്നുതന്നെ തീരുമാനം അറിയിക്കാമെന്ന് സ്പീക്കറും കോടതിയെ അറിയിച്ചു.
എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും തീരുമാനമെടുക്കാൻ സ്പീക്കർക്ക് സമയപരിധി നിശ്ചയിക്കാമോ, അക്കാര്യത്തിൽ കോടതിക്ക് ഇടപെടാമോ, രാജിക്കത്ത് നൽകിയതിനിടെ സ്പീക്കർക്ക് അയോഗ്യതാ നടപടികളിൽ തീരുമാനമെടുക്കാമോ എന്നീ വിഷയങ്ങളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. അയോഗ്യതാ നടപടികൾ പരിഗണിക്കുന്നതിനിടെ രാജിവയ്ക്കാൻ കേരളത്തിൽ പി.സി. ജോർജ് എംഎൽഎയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് വിമത എംഎൽഎമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ, കർണാടകയിലെ വിമത എംഎൽഎമാർക്കെതിരേയുള്ള അയോഗ്യതാ നടപടികൾ ഫെബ്രുവരി അവസാനം തുടങ്ങിയതാണെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ അനുമതി നൽകണമെന്നും സ്പീക്കർക്കു വേണ്ടി അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും സ്പീക്കർ എടുക്കുന്ന തീരുമാനത്തിനു ഭരണഘടനയുടെ 212-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷയുള്ളതിനാൽ കോടതിക്ക് ഇടപെടാനാവില്ലെന്നു സിംഗ്വിയും മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും വാദിച്ചു.
സ്പീക്കർ രാജി സ്വീകരിക്കാത്തതു ചൂണ്ടിക്കാട്ടി കർണാടകയിലെ 15 വിമത എംഎൽഎമാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. പത്ത് വിമത എംഎൽഎമാർ ആദ്യം നൽകിയ ഹർജിയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാൻ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.
ജിജി ലൂക്കോസ്