ബംഗളൂരു: കർണാടകത്തിലെ വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നതയെന്നു റിപ്പോർട്ട് . പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്കതിരേ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്പോൾ വിമതർക്കെതിരേയുള്ള നടപടി പാർട്ടിയെ കൂടുതൽ ദുർബലമാക്കുമെന്ന് മറ്റൊരു വിഭാഗം നേതാക്കൾ പറയുന്നു.
അനുനയന ശ്രമം തുടരുന്നതിനിടയിലും, വിമത എംഎൽഎമാർക്കെതിരേ നടപടി വേണമെന്ന പക്ഷക്കാരാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ.
കൂറുമാറ്റ നിരോധനം നിയമപ്രകാരം നടപടിയെടുത്താൽ ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് നേതാക്കൾ വിമതരെ അറിയിച്ചിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ റിസ്വാൻ അർഷദ് എന്നിവർ വിമതർക്കെതിരേ നടപടിയെടുക്കരുതെന്ന് വാദിക്കുന്നു.
അനുനയന ശ്രമം തുടരുന്നതിനിടയിലും, വിമത എംഎൽഎമാർക്കെതിരേ നടപടി വേണമെന്ന പക്ഷക്കാരാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു എന്നിവർ.
കൂറുമാറ്റ നിരോധനം നിയമപ്രകാരം നടപടിയെടുത്താൽ ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് നേതാക്കൾ വിമതരെ അറിയിച്ചിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ റിസ്വാൻ അർഷദ് എന്നിവർ വിമതർക്കെതിരേ നടപടിയെടുക്കരുതെന്ന് വാദിക്കുന്നു.