ദ ഹേഗ്: പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പുറപ്പെടുവിക്കും. റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷനെ(49) തിരേ ചാരവൃത്തിയാരോപിച്ചാണ് പാക് പട്ടാളക്കോടതി 2017 ഏപ്രലിൽ വധശിക്ഷ വിധിച്ചത്.
ബുധനാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.30 ആണ് വിധി പുറപ്പെടുവിക്കുക. പാക് പട്ടാളക്കോടതി വിധിക്കെതിരേ 2018 മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തർക്കങ്ങൾ പരിഹരിക്കാണ് 10 അംഗ ബെഞ്ച് അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിച്ചത്.
ബുധനാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.30 ആണ് വിധി പുറപ്പെടുവിക്കുക. പാക് പട്ടാളക്കോടതി വിധിക്കെതിരേ 2018 മേയ് എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തർക്കങ്ങൾ പരിഹരിക്കാണ് 10 അംഗ ബെഞ്ച് അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിച്ചത്.