വാഷിംഗ്ടൺ ഡിസി:മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യത്തിന്റെ അന്‍പതാം വാർഷികമാഘോഷിച്ച് അമേരിക്ക. അലാബമായിലെ ഹണ്ട്സ് വില്ലിലുള്ള യുഎസ് സ്പേസ് ആൻഡ് റോക്കറ്റ് സെന്ററിൽനിന്ന് 5000 റോക്കറ്റുകൾ വിക്ഷേപിച്ചാണ് രാജ്യം ചരിത്രദൗത്യത്തിന്റെ ഓർമ പുതുക്കിയത്.
ഓരേസമയം ഏറ്റവുമധികം റോക്കറ്റുകൾ വിക്ഷേപിച്ചതിനുള്ള ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചെറു റോക്കറ്റുകളുടെ വിക്ഷേപണം. ഔദ്യോഗിക വിലയിരുത്തലിനുശേഷം ഗിന്നസ് അധികൃതർ റിക്കാർഡ് പ്രഖ്യാപിക്കും. അന്‍പത് വർഷം മുന്‍പ് 1969 ജൂലൈ 16ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് അപ്പോളോ 11 കുതിച്ചുയർന്ന അതേസമയത്തുതന്നെയായിരുന്നു റോക്കറ്റുകളുടെ വിക്ഷേപണവും.
ഈ മാസം 12ന് ആരംഭിച്ച അപ്പോളോ 11 ദൗത്യത്തിന്റെ അന്‍പതാം വാർഷികാഘോഷ പരിപാടികൾ 20നു സമാപിക്കും. 1969 ജൂലൈ 20നാണ് യാത്രികരുമായി ഉപഗ്രഹം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയത് .
അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിപ്പുള്ള അസ്ട്രോനോട്ടുകളായ ബസ് ആൽഡ്രിനെയും (89)മൈക്കൽ കോളിൻസിനെയും(88) ഇന്നലെ നാസാ അധികൃതർ കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക പരിപാടിക്കു ക്ഷണിച്ചു. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മിഷൻ കമാൻഡറായിരുന്ന നീൽ ആംസ്ട്രോംഗ് 2012ൽ നിര്യാതനായി. ആംസ്ട്രോംഗും ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കോളിൻസ് കമാൻഡ് മൊഡ്യൂളായ കൊളംബിയയിൽ തങ്ങി.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ നാലുലക്ഷത്തിലധികം പേരുടെ അധ്വാനമുണ്ടായിരുന്നുവെന്നു നാസാ പറഞ്ഞു.
ഓരേസമയം ഏറ്റവുമധികം റോക്കറ്റുകൾ വിക്ഷേപിച്ചതിനുള്ള ഗിന്നസ് റിക്കാർഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചെറു റോക്കറ്റുകളുടെ വിക്ഷേപണം. ഔദ്യോഗിക വിലയിരുത്തലിനുശേഷം ഗിന്നസ് അധികൃതർ റിക്കാർഡ് പ്രഖ്യാപിക്കും. അന്‍പത് വർഷം മുന്‍പ് 1969 ജൂലൈ 16ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് അപ്പോളോ 11 കുതിച്ചുയർന്ന അതേസമയത്തുതന്നെയായിരുന്നു റോക്കറ്റുകളുടെ വിക്ഷേപണവും.
ഈ മാസം 12ന് ആരംഭിച്ച അപ്പോളോ 11 ദൗത്യത്തിന്റെ അന്‍പതാം വാർഷികാഘോഷ പരിപാടികൾ 20നു സമാപിക്കും. 1969 ജൂലൈ 20നാണ് യാത്രികരുമായി ഉപഗ്രഹം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയത് .
അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരിപ്പുള്ള അസ്ട്രോനോട്ടുകളായ ബസ് ആൽഡ്രിനെയും (89)മൈക്കൽ കോളിൻസിനെയും(88) ഇന്നലെ നാസാ അധികൃതർ കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക പരിപാടിക്കു ക്ഷണിച്ചു. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മിഷൻ കമാൻഡറായിരുന്ന നീൽ ആംസ്ട്രോംഗ് 2012ൽ നിര്യാതനായി. ആംസ്ട്രോംഗും ആൽഡ്രിനും ചന്ദ്രനിലിറങ്ങിയപ്പോൾ കോളിൻസ് കമാൻഡ് മൊഡ്യൂളായ കൊളംബിയയിൽ തങ്ങി.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ നാലുലക്ഷത്തിലധികം പേരുടെ അധ്വാനമുണ്ടായിരുന്നുവെന്നു നാസാ പറഞ്ഞു.