പ്യോഗ്യാംഗ്: നിർദിഷ്ട യുഎസ്-ദക്ഷിണകൊറിയ സൈനികാഭ്യാസവുമായി മുന്നോട്ടു പോയാൽ ആണവപരീക്ഷണത്തിനും മിസൈൽ പരീക്ഷണത്തിനും ഏർപ്പെടുത്തിയിരിക്കുന്ന വിലക്കു പിൻവലിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കി. 20 മാസമായി ആണവ, മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നിർത്തിവച്ചിരിക്കുകയാണ്.
ഈയിടെ യുഎസ് പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിമ്മും ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള നിസൈനീകൃത മേഖലയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ ചർച്ച പുനരാരംഭിക്കാൻ ധാരണയുമുണ്ടാക്കി.
എന്നാൽ നിർദിഷ്ട സൈനികാഭ്യാസ പരിപാടി ഉപേക്ഷിച്ചില്ലെങ്കിൽ യുഎസ് -പ്യോഗ്യാംഗ് ചർച്ചകളെ അതു ദോഷകരമായി ബാധിക്കുമെന്ന് ഉത്തരകൊറിയൻ വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. സിംഗപ്പൂർ ഉച്ചകോടിയിലെ ധാരണയ്ക്കു വിരുദ്ധമാണ് അടുത്തമാസം നിശ്ചയിച്ചിരിക്കുന്ന സൈനികാഭ്യാസമെന്നു വക്താവ് അഭിപ്രായപ്പെട്ടു. മിസൈൽ, ആണവ പരീക്ഷണങ്ങൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം ഉത്തരകൊറിയ പിൻവലിക്കുമെന്നും വക്താവ് സൂചിപ്പിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതു നിയമപരമായ ബാധ്യതയല്ലെന്നു വക്താവ് ചൂണ്ടിക്കാട്ടി.
ഇരുകൊറിയകളും തമ്മിൽ വെടനിർത്തൽ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. യുദ്ധവിരാമം പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണകൊറിയയിൽ മുപ്പതിനായിരം യുഎസ് സൈനികരെ നിലനിർത്തിയിട്ടുണ്ട്.
യുഎസ് സൈനികരും ദക്ഷിണകൊറിയൻ സൈനികരും എല്ലാ വർഷവും നടത്തുന്ന സംയുക്ത സൈനികാഭ്യാസം ഉത്തരകൊറിയയ്ക്ക് എതിരേ ആക്രമണത്തിനുള്ള ഒരുക്കമായാണ് പ്യോഗ്യാംഗ് കാണുന്നത്.
ഈയിടെ യുഎസ് പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിമ്മും ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള നിസൈനീകൃത മേഖലയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ ചർച്ച പുനരാരംഭിക്കാൻ ധാരണയുമുണ്ടാക്കി.
എന്നാൽ നിർദിഷ്ട സൈനികാഭ്യാസ പരിപാടി ഉപേക്ഷിച്ചില്ലെങ്കിൽ യുഎസ് -പ്യോഗ്യാംഗ് ചർച്ചകളെ അതു ദോഷകരമായി ബാധിക്കുമെന്ന് ഉത്തരകൊറിയൻ വിദേശമന്ത്രാലയ വക്താവ് പറഞ്ഞു. സിംഗപ്പൂർ ഉച്ചകോടിയിലെ ധാരണയ്ക്കു വിരുദ്ധമാണ് അടുത്തമാസം നിശ്ചയിച്ചിരിക്കുന്ന സൈനികാഭ്യാസമെന്നു വക്താവ് അഭിപ്രായപ്പെട്ടു. മിസൈൽ, ആണവ പരീക്ഷണങ്ങൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം ഉത്തരകൊറിയ പിൻവലിക്കുമെന്നും വക്താവ് സൂചിപ്പിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതു നിയമപരമായ ബാധ്യതയല്ലെന്നു വക്താവ് ചൂണ്ടിക്കാട്ടി.
ഇരുകൊറിയകളും തമ്മിൽ വെടനിർത്തൽ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. യുദ്ധവിരാമം പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണകൊറിയയിൽ മുപ്പതിനായിരം യുഎസ് സൈനികരെ നിലനിർത്തിയിട്ടുണ്ട്.
യുഎസ് സൈനികരും ദക്ഷിണകൊറിയൻ സൈനികരും എല്ലാ വർഷവും നടത്തുന്ന സംയുക്ത സൈനികാഭ്യാസം ഉത്തരകൊറിയയ്ക്ക് എതിരേ ആക്രമണത്തിനുള്ള ഒരുക്കമായാണ് പ്യോഗ്യാംഗ് കാണുന്നത്.