ബെയ്ജിംഗ്: ശ്രീലങ്കയ്ക്ക് ചൈന യുദ്ധക്കപ്പൽ സമ്മാനിച്ചു. 2015ൽ പിഎൽഎ ഡീ കമ്മീഷൻ ചെയ്ത യുദ്ധക്കപ്പലാണ് ലങ്കൻ നാവികസേനയ്ക്ക് നൽകിയത്. കപ്പൽ കഴിഞ്ഞയാഴ്ച കൊളംബോയിലെത്തിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണിതെന്ന് ചൈനയ്ക്കു നന്ദി പറഞ്ഞ ലങ്കൻ നേവി കമാൻഡർ വൈസ് അഡ്മിറൽ പിയൽ ഡാ സിൽവ അഭിപ്രായപ്പെട്ടു. തീരസംരക്ഷണ പരിപാടികൾക്കാവും ഈ യുദ്ധക്കപ്പൽ ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ലങ്കൻ നാവികസേനയിലെ 110 ഓഫീസർമാർക്കും നാവികർക്കും ഷാങ്ഹായിയിൽ രണ്ടു മാസത്തെ പരിശീലനം നൽകിയെന്നു കൊളംബോയിലെ ചൈനീസ് എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണിതെന്ന് ചൈനയ്ക്കു നന്ദി പറഞ്ഞ ലങ്കൻ നേവി കമാൻഡർ വൈസ് അഡ്മിറൽ പിയൽ ഡാ സിൽവ അഭിപ്രായപ്പെട്ടു. തീരസംരക്ഷണ പരിപാടികൾക്കാവും ഈ യുദ്ധക്കപ്പൽ ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
ലങ്കൻ നാവികസേനയിലെ 110 ഓഫീസർമാർക്കും നാവികർക്കും ഷാങ്ഹായിയിൽ രണ്ടു മാസത്തെ പരിശീലനം നൽകിയെന്നു കൊളംബോയിലെ ചൈനീസ് എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.