ന്യൂഡൽഹി: വാഹനാപകടങ്ങളിൽപ്പെട്ടു മരിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന മോട്ടോർ വാഹനനിയമ ഭേദഗതി ലോക്സഭയിൽ അവതരിപ്പിച്ചു.
മോട്ടോർ വാഹനനിയമം കൂടുതൽ കർശനമാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് ബിൽ. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചാൽ ഉടമയോ ഇൻഷുറൻസ് കന്പനിയോ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഗുരുതരമായ പരിക്കിന് രണ്ടര ലക്ഷം നഷ്ടപരിഹാരം നൽകണം. ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ അനുമതി ലഭിച്ചില്ല.ഇതേത്തുടർന്നാണ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചത്.
മോട്ടോർ വാഹനനിയമം കൂടുതൽ കർശനമാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് ബിൽ. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചാൽ ഉടമയോ ഇൻഷുറൻസ് കന്പനിയോ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഗുരുതരമായ പരിക്കിന് രണ്ടര ലക്ഷം നഷ്ടപരിഹാരം നൽകണം. ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ അനുമതി ലഭിച്ചില്ല.ഇതേത്തുടർന്നാണ് ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചത്.