ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിക്ഷേപണ പേടകത്തിലെ തകരാർമൂലം അവസാന മണിക്കൂറിൽ നിർത്തിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തിങ്കളാഴ്ച പുലർച്ചെ 2.51നാണു വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. ഇതിനുമുന്നോടിയായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ ഞായറാഴ്ച രാവിലെ 6.51 മുതൽ കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു.
ഒരു മണിക്കൂർ 56 സെക്കൻഡുകൾക്കുമുന്പ് ദൗത്യം പിൻവലിച്ചതായി ഇസ്രോ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ഇസ്രോ മിഷൻ കൺട്രോൾ സെന്ററാണ് വിവരം പുറത്തുവിട്ടത്. വിക്ഷേപണത്തിനു തൊട്ടുമുന്പ് തകരാർ കണ്ടെത്താൻ കഴിഞ്ഞത് വലിയൊരു ആശ്വാസമാണെന്ന് ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ (പബ്ലിക് റിലേഷൻസ്) ബി.ആർ.ഗുരുപ്രസാദ് പറഞ്ഞു. എന്നാൽ, എന്താണു തകരാർ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിക്ഷേപണം വീക്ഷിക്കാൻ ഇന്നലെ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു.
വിക്ഷേപണ പേടകത്തിലെ തകരാർ കണ്ടെത്തുക വളരെ ദുഷ്കരമാണ്. അതു കണ്ടെത്തുന്നതിൽ ഇസ്രോ വിജയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ദൗത്യത്തിന് ഇനി ആഴ്ചകൾ വേണ്ടിവരുമെന്നും അതിനാൽ, തകരാർ പരിഹരിച്ച് സാവധാനം വിക്ഷേപിക്കുക എന്ന മാർഗമാണു മുന്നിലുള്ളതെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്ഡ് റിസർച്ച് സ്പേസ് സയൻസ് തലവൻ രാജേഷ് കുബ്ലെ നായക് പറഞ്ഞു.
ജനുവരി ആദ്യവാരമാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇതു ജൂലൈ 15 ലേക്കു മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തെ 54 ദിവസത്തെ യാത്രയ്ക്കൊടുവിൽ ചന്ദ്രോപരിതലത്തിലെത്തിക്കുന്നത്. സെപ്റ്റംബർ ആറിന് ഉപഗ്രഹം ചന്ദ്രനിൽ മെല്ലെ ഇറങ്ങും.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ആകെ ചെലവ് 978 കോടി രൂപയാണ്. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്. ദൗത്യം പൂർത്തിയായാൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ നിരീക്ഷണ റോബോട്ടായ റോവറിനെ വിജയകരമായി ചന്ദ്രോപരിതലത്തിലിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വിക്ഷേപണം വീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിലെ ദ്വീപിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. ഐഎസ്ആർഒ അടുത്തിടെ നിർമിച്ച സന്ദർശക ഗാലറിയും തിങ്ങിനിറഞ്ഞിരുന്നു.
ഒരു മണിക്കൂർ 56 സെക്കൻഡുകൾക്കുമുന്പ് ദൗത്യം പിൻവലിച്ചതായി ഇസ്രോ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ഇസ്രോ മിഷൻ കൺട്രോൾ സെന്ററാണ് വിവരം പുറത്തുവിട്ടത്. വിക്ഷേപണത്തിനു തൊട്ടുമുന്പ് തകരാർ കണ്ടെത്താൻ കഴിഞ്ഞത് വലിയൊരു ആശ്വാസമാണെന്ന് ഐഎസ്ആർഒ അസോസിയേറ്റ് ഡയറക്ടർ (പബ്ലിക് റിലേഷൻസ്) ബി.ആർ.ഗുരുപ്രസാദ് പറഞ്ഞു. എന്നാൽ, എന്താണു തകരാർ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിക്ഷേപണം വീക്ഷിക്കാൻ ഇന്നലെ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു.
വിക്ഷേപണ പേടകത്തിലെ തകരാർ കണ്ടെത്തുക വളരെ ദുഷ്കരമാണ്. അതു കണ്ടെത്തുന്നതിൽ ഇസ്രോ വിജയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ദൗത്യത്തിന് ഇനി ആഴ്ചകൾ വേണ്ടിവരുമെന്നും അതിനാൽ, തകരാർ പരിഹരിച്ച് സാവധാനം വിക്ഷേപിക്കുക എന്ന മാർഗമാണു മുന്നിലുള്ളതെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്ഡ് റിസർച്ച് സ്പേസ് സയൻസ് തലവൻ രാജേഷ് കുബ്ലെ നായക് പറഞ്ഞു.
ജനുവരി ആദ്യവാരമാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇതു ജൂലൈ 15 ലേക്കു മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തെ 54 ദിവസത്തെ യാത്രയ്ക്കൊടുവിൽ ചന്ദ്രോപരിതലത്തിലെത്തിക്കുന്നത്. സെപ്റ്റംബർ ആറിന് ഉപഗ്രഹം ചന്ദ്രനിൽ മെല്ലെ ഇറങ്ങും.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ആകെ ചെലവ് 978 കോടി രൂപയാണ്. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്. ദൗത്യം പൂർത്തിയായാൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ നിരീക്ഷണ റോബോട്ടായ റോവറിനെ വിജയകരമായി ചന്ദ്രോപരിതലത്തിലിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വിക്ഷേപണം വീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിലെ ദ്വീപിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. ഐഎസ്ആർഒ അടുത്തിടെ നിർമിച്ച സന്ദർശക ഗാലറിയും തിങ്ങിനിറഞ്ഞിരുന്നു.