ന്യൂഡൽഹി: അഭയ കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും നൽകിയ വിടുതൽ ഹർജി സുപ്രീം കോടതി തള്ളി. ഇരുവരും വിചാരണ നേരിടണമെന്ന് ജസ്റ്റീസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിർദേശിച്ചു. കേസിൽ തങ്ങൾക്കെതിരേ തെളിവില്ലെന്നും അതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി വിടുതൽ നൽകണമെന്നുമായിരുന്നു ഇരുവരുടെയും ആവശ്യം.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. സിബിഐ ഉയർത്തുന്നത് ആരോപണങ്ങൾ മാത്രമാണെന്നും തെളിവില്ലെന്നും ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വാദിച്ചു. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നു രണ്ടംഗ ബെഞ്ച് തീരുമാനിച്ചു.
തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെത്തുടർന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. സിബിഐ ഉയർത്തുന്നത് ആരോപണങ്ങൾ മാത്രമാണെന്നും തെളിവില്ലെന്നും ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വാദിച്ചു. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നു രണ്ടംഗ ബെഞ്ച് തീരുമാനിച്ചു.