കാഠ്മണ്ഡു: നേപ്പാളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ 67 മരണം. പതിനായിരക്കണക്കിന ു വീടുകൾ ഇതിനകം തകർന്നു. കനത്ത മഴ തുടരുന്ന മേഖലയിൽ നിന്ന് നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തിയതാതി നേപ്പാൾ പോലീസ് അറിയിച്ചു. പ്രളയത്തെത്തുടർന്നു പകർച്ചവ്യാധി പടർന്നുപിടിക്കുന്നതു നിയന്ത്രിക്കുന്നതിനു നേപ്പാൾ അന്താരാഷ്ട്ര സഹായം തേടി.
വ്യാഴാഴ്ച മുതലാണു രാജ്യത്ത് കനത്ത മഴ അനുഭവപ്പെട്ടുതുടങ്ങിയത്. 25 ജില്ലകളിൽ കനത്ത മഴ വ്യാപകനാശമാണു സൃഷ്ടിച്ചത്. 10,385 വീടുകൾ പ്രളയത്തിൽ തകർന്നുവെന്നാണ് സർക്കാർ കണക്കുകൾ. മഴയെത്തുടർന്നു വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന 1,445 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച മുതലാണു രാജ്യത്ത് കനത്ത മഴ അനുഭവപ്പെട്ടുതുടങ്ങിയത്. 25 ജില്ലകളിൽ കനത്ത മഴ വ്യാപകനാശമാണു സൃഷ്ടിച്ചത്. 10,385 വീടുകൾ പ്രളയത്തിൽ തകർന്നുവെന്നാണ് സർക്കാർ കണക്കുകൾ. മഴയെത്തുടർന്നു വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന 1,445 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് അറിയിച്ചു.