ലഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന, പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജമാ അത് ഉദുവയുടെ തലവൻ ഹാഫിസ് സയിദിനും മൂന്നു കൂട്ടാളികൾക്കും പാക് ഭീകരവിരുദ്ധകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
അനധികൃതമായി ഭൂമി കൈയേറി മതപഠനശാല സ്ഥാപിച്ചുവെന്ന കേസിലാണു ലാഹോർ കോടതി ജാമ്യം അനുവദിച്ചത്. ഹാഫിസ് സയിദിനും സഹായികളായ ഹാഫിസ് മസൂദ്, അമീർ ഹംസ, മാലിക് സഫർ എന്നിവർക്കുമാണ് അടുത്ത 31 വരെ ജാമ്യം നൽകിയത്. 50, 000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നതുൾപ്പെടെ കടുത്ത നിബന്ധനകൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
സംഘടന ഒരുതുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്നു സയ്യിദിന്റെ അഭിഭാഷകൻ കോടതിയോടു പറഞ്ഞു. മുന്നൂറോളം മതപഠനകേന്ദ്രങ്ങളും 32 സ്കൂളുകളും രണ്ട് കോളജുകളും നാല് ആശുപത്രികളും 178 ആംബുലൻസുകളും 153 ഡിസ്പൻസറികളും ജമാ അത് ഉദ്വയുടെ ആഭിമുഖ്യത്തിൽ രാജ്യത്തു പ്രവർത്തി ക്കുന്നുണ്ട്.
അനധികൃതമായി ഭൂമി കൈയേറി മതപഠനശാല സ്ഥാപിച്ചുവെന്ന കേസിലാണു ലാഹോർ കോടതി ജാമ്യം അനുവദിച്ചത്. ഹാഫിസ് സയിദിനും സഹായികളായ ഹാഫിസ് മസൂദ്, അമീർ ഹംസ, മാലിക് സഫർ എന്നിവർക്കുമാണ് അടുത്ത 31 വരെ ജാമ്യം നൽകിയത്. 50, 000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നതുൾപ്പെടെ കടുത്ത നിബന്ധനകൾ കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
സംഘടന ഒരുതുണ്ട് ഭൂമി പോലും കൈയേറിയിട്ടില്ലെന്നു സയ്യിദിന്റെ അഭിഭാഷകൻ കോടതിയോടു പറഞ്ഞു. മുന്നൂറോളം മതപഠനകേന്ദ്രങ്ങളും 32 സ്കൂളുകളും രണ്ട് കോളജുകളും നാല് ആശുപത്രികളും 178 ആംബുലൻസുകളും 153 ഡിസ്പൻസറികളും ജമാ അത് ഉദ്വയുടെ ആഭിമുഖ്യത്തിൽ രാജ്യത്തു പ്രവർത്തി ക്കുന്നുണ്ട്.