കൊളംബോ: കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണം രാജ്യാന്തര മയക്കുമരുന്നു മാഫിയ ആസൂത്രണം ചെയ്തതാണെന്നു പ്രസിഡന്റ് മൈത്രീപാല സിരിസേന. മയക്കുമരുന്നു മാഫിയയ്ക്കെതിരേ രാജ്യവ്യാപകമായി അന്വേഷണം ശക്തിപ്പെട്ടിരിക്കെയാണു സിരിസേനയുടെ പ്രഖ്യാപനം. മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ നൽകണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവച്ചു.
258 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർദിന ബോംബ് ആക്രമണത്തിനു പിന്നിൽ നാഷണൽ തൗഹീദ് ജമാ അത് എന്ന പ്രാദേശിക സംഘടനയാണെന്നു ശ്രീലങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.
258 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർദിന ബോംബ് ആക്രമണത്തിനു പിന്നിൽ നാഷണൽ തൗഹീദ് ജമാ അത് എന്ന പ്രാദേശിക സംഘടനയാണെന്നു ശ്രീലങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തു.