ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ രണ്ട് പൂർണവിജയത്തിലെത്തിയാൽ അതു ചരിത്രമായി മാറും. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യൻ സമയം ഇന്നുപുലർച്ചെ 2:51 നു വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.
സെപ്റ്റംബർ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഇസ്രോയുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിർണായകം. ഭുവനേശ്വറിലെ സർക്കാർ സ്ഥാപനമായ സെൻട്രൽ ടൂൺഡ റൂം ആൻഡ് ട്രെയിനിംഗ് സെന്ററിൽ (സിടിടിസി ) ആണ് ഉപഗ്രഹത്തിന്റെ നിർമിതികൾ രൂപപ്പെടുത്തിയത്.
പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവർ അഥവാ പ്രഗ്യാൻ, ക്രയോജനിക് എൻജിനിലെ ഫ്യൂവൽ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാൽവുകൾ, വിക്ഷേപണവേളയിൽ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികൾ എന്നി വ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേർക്കലുകളും ഇവിടെയാണു നിർവഹിച്ചത്.
ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് നാലു ടൺ ഭാരം താങ്ങാൻ ശേഷിയുള്ളതാണ്. 2016ലെ ഇസ്രോയുമായുള്ള ഉടന്പടി പ്രകാരം 2017 മാർച്ച് മുതൽ നിർമാണം ആരംഭിച്ചിരുന്നുവെന്ന് സിടിടിസി മാനേജിംഗ് ഡയറക്ടർ സിബാസിസ് മൈറ്റി പറഞ്ഞു. പ്രഥമ ചന്ദ്രയാൻ ദൗത്യത്തിലും സിടിടിസിയുടെ സഹായം ഇസ്രോ തേടിയിരുന്നു. റോവറിന്റെ നിർമിതിയിൽ ചക്രങ്ങളോടു കൂടിയ കാൽമുട്ടുകളുടെ നിർമാണമാണ് ഏറ്റവും പ്രധാനം. ചന്ദ്രോപരിതലത്തിൽ കാൽമുട്ടുകൾ കുത്തിയാണ് റോവർ ലാൻഡ് ചെയ്യുക. ആറു ചക്രങ്ങളാണ് റോവറിനുള്ളത്. സൂര്യപ്രകാശത്തിൽനിന്നുള്ള ഊർജം സംഭരിച്ച് 500 മീറ്റർവരെ റോവറിനു ഭ്രമണം ചെയ്യാനാകും.
ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.
സെപ്റ്റംബർ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഇസ്രോയുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിർണായകം. ഭുവനേശ്വറിലെ സർക്കാർ സ്ഥാപനമായ സെൻട്രൽ ടൂൺഡ റൂം ആൻഡ് ട്രെയിനിംഗ് സെന്ററിൽ (സിടിടിസി ) ആണ് ഉപഗ്രഹത്തിന്റെ നിർമിതികൾ രൂപപ്പെടുത്തിയത്.
പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവർ അഥവാ പ്രഗ്യാൻ, ക്രയോജനിക് എൻജിനിലെ ഫ്യൂവൽ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാൽവുകൾ, വിക്ഷേപണവേളയിൽ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികൾ എന്നി വ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേർക്കലുകളും ഇവിടെയാണു നിർവഹിച്ചത്.
ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് നാലു ടൺ ഭാരം താങ്ങാൻ ശേഷിയുള്ളതാണ്. 2016ലെ ഇസ്രോയുമായുള്ള ഉടന്പടി പ്രകാരം 2017 മാർച്ച് മുതൽ നിർമാണം ആരംഭിച്ചിരുന്നുവെന്ന് സിടിടിസി മാനേജിംഗ് ഡയറക്ടർ സിബാസിസ് മൈറ്റി പറഞ്ഞു. പ്രഥമ ചന്ദ്രയാൻ ദൗത്യത്തിലും സിടിടിസിയുടെ സഹായം ഇസ്രോ തേടിയിരുന്നു. റോവറിന്റെ നിർമിതിയിൽ ചക്രങ്ങളോടു കൂടിയ കാൽമുട്ടുകളുടെ നിർമാണമാണ് ഏറ്റവും പ്രധാനം. ചന്ദ്രോപരിതലത്തിൽ കാൽമുട്ടുകൾ കുത്തിയാണ് റോവർ ലാൻഡ് ചെയ്യുക. ആറു ചക്രങ്ങളാണ് റോവറിനുള്ളത്. സൂര്യപ്രകാശത്തിൽനിന്നുള്ള ഊർജം സംഭരിച്ച് 500 മീറ്റർവരെ റോവറിനു ഭ്രമണം ചെയ്യാനാകും.