ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ഇടഞ്ഞ് പ്രമുഖ നേതാവ് നവജ്യോത് സിംഗ് സിദ്ദു മന്ത്രിസഭയിൽ നിന്നു രാജിവച്ചു. പഞ്ചാബ് മന്ത്രിസഭയിൽ പുനഃസംഘടന നടത്തിയതിനു ശേഷം പുതിയ വകുപ്പിന്റെ ചുമതലയേറ്റെടുക്കാതിരുന്ന സിദ്ദു രാജിവച്ച കാര്യം ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നൽകിയ കത്ത് ജൂണ് ആറിനാണ് തയാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഇടഞ്ഞ സിദ്ദുവിനെ കഴിഞ്ഞ മാസം നടത്തിയ മന്ത്രിസഭാപുനഃസംഘടനയിൽ അപ്രധാന വകുപ്പുകളിലേക്കു മാറ്റിയിരുന്നു. ടൂറിസം, സാംസ്കാരികം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയുണ്ടായിരുന്ന സിദ്ദുവിനെ ഉൗർജം, പാരന്പര്യേതര ഉൗർജം എന്നീ വകുപ്പുകളുടെ ചുമതലയിലേക്കാണ് മാറ്റിയത്.
പുതിയ വകുപ്പിന്റെ ചുമതലയേറ്റെടുക്കാതിരുന്ന സിദ്ദു, മുഖ്യമന്ത്രി വിളിച്ചുചേർത്ത പല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ ഭാര്യയ്ക്ക് സീറ്റ് നൽകാത്തതിനെത്തുടർന്നാണു ഭിന്നത രൂക്ഷ മായത്.
മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഇടഞ്ഞ സിദ്ദുവിനെ കഴിഞ്ഞ മാസം നടത്തിയ മന്ത്രിസഭാപുനഃസംഘടനയിൽ അപ്രധാന വകുപ്പുകളിലേക്കു മാറ്റിയിരുന്നു. ടൂറിസം, സാംസ്കാരികം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയുണ്ടായിരുന്ന സിദ്ദുവിനെ ഉൗർജം, പാരന്പര്യേതര ഉൗർജം എന്നീ വകുപ്പുകളുടെ ചുമതലയിലേക്കാണ് മാറ്റിയത്.
പുതിയ വകുപ്പിന്റെ ചുമതലയേറ്റെടുക്കാതിരുന്ന സിദ്ദു, മുഖ്യമന്ത്രി വിളിച്ചുചേർത്ത പല യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിദ്ദുവിന്റെ ഭാര്യയ്ക്ക് സീറ്റ് നൽകാത്തതിനെത്തുടർന്നാണു ഭിന്നത രൂക്ഷ മായത്.