ലണ്ടൻ: യുഎസിലെ മുൻ പ്രസിഡന്റ് ബറാക് ഒബാമയോടുള്ള വിരോധം മൂലമാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ആണവക്കരാരിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയതെന്നു രാജിവച്ച ബ്രിട്ടീഷ് അംബാസഡർ കിം ഡാരിക്.
ഡാരിക് നാട്ടിലേക്ക് അയച്ച കൂടുതൽ കുറിപ്പുകൾ ബ്രിട്ടനിലെ മെയിൽ പത്രം ഇന്നലെ പുറത്തുവിട്ടു. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കഴിവുകെട്ടതാണെന്നു ഡാരിക് വിമർശിക്കുന്ന കുറിപ്പുകൾ കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഡാരിക് രാജിവയ്ക്കുകയായിരുന്നു.
ബ്രിട്ടനിലെ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസന് 2018 മേയിൽ ഡാരിക് അയച്ച കുറിപ്പിലാണ് ആണവക്കരാറിനെക്കുറിച്ചു പരാമർശിക്കുന്നത്. ട്രംപ് ആണവക്കരാറിൽനിന്നു പിന്മാറരുതെന്നു ജോൺസൺ ആവശ്യപ്പെട്ടിരുന്നു.
വ്യക്തിപരവും ആശയപരവുമായ എതിർപ്പുകൾ മൂലമാണ് ട്രംപ് കരാറിൽനിന്നു പിന്മാറുന്നതെന്നു ഡാരിക് ചൂണ്ടിക്കാട്ടുന്നു. പിന്മാറിയശേഷം ഇറാനോടു സ്വീകരിക്കേണ്ട സമീപനത്തിൽ ട്രംപ് ഭരണകൂടത്തിന് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.
2016ൽ ഒബാമ മുൻകൈയെടുത്താണ് ഇറാനുമായി കരാർ ഉണ്ടാക്കിയത്. ഇറാന്റെ ആണവ പദ്ധതികൾ കുറയ്ക്കാനാണു കരാറിൽ വ്യവസ്ഥ. ഇതിനു പകരം ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കും. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളും കരാറിൽ പങ്കാളികളായി.
2018 മേയിലാണ് ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയത്. ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ നിയന്ത്രിക്കാൻ കരാറിനു കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമ ഉണ്ടാക്കിയത് വളരെ മോശം കരാറാണെന്നും ആരോപിച്ചു.
കരാറിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ഗൾഫിലെ സംഘർ ഷ സാധ്യത വർധിപ്പിച്ചു. യുഎസ് ഇറാനെതിരേ ഏർപ്പെടുത്തിയ ഉപരോധം മൂലം കരാറിലെ മറ്റു കക്ഷികൾക്ക് ഇറാനുമായി ഇടപാടുകൾ നടത്താനാകുന്നില്ല. എണ്ണവ്യാപാരം നിലച്ചതോടെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പായി ആണവക്കരാറിലെ വ്യവസ്ഥകളിൽനിന്ന് ഇറാൻ ക്രമേണ പിന്മാറാൻ തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഗൾഫിൽ എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിക്കുന്നു.
ചോർത്തിയയാളെ തിരിച്ചറിഞ്ഞതായി സൂചന
കിം ഡാരിക്കിന്റെ കുറിപ്പുകൾ ചോർത്തിയ ആളെക്കുറിച്ചു വിവരം ലഭിച്ചതായി സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
മെയിൽ പത്രമാണ് കുറിപ്പുകൾ കഴിഞ്ഞ ഞായറാഴ്ചകളിലും ഇന്നലെയുമായി പുറത്തുവിട്ടത്. ബ്രിട്ടനും യുഎസും തമ്മിലുള്ള ബന്ധം മോശമാകാൻ ഇതിടയാക്കി. കിം ഡാരിക്കിന് രാജിവയ്ക്കേണ്ടിവന്നു.
നയതന്ത്ര രേഖകൾ ചോർത്തിയയാളെ കണ്ടെത്താൻ പോലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിരുന്നു. ഒരാളെ തിരിച്ചറിഞ്ഞതായിട്ടാണു സൂചന. ഏതെങ്കിലും വിദേശരാജ്യം ഹാക്കിംഗിലൂടെ രേഖകൾ ചോർത്തിയാതാകാനുള്ള സാധ്യത അന്വേഷണസംഘം തള്ളി.
കൂടുതൽ രേഖകൾ പ്രസിദ്ധീകരിക്കരുതെന്നു പോലീസ് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ ഇന്നലെ മെയിൽ പത്രം കൂടുതൽ രേഖകൾ പുറത്തുവിട്ടു. പൊതുജന താത്പര്യാർഥമാണ് ഇതെന്നു മെയിൽ വിശദീകരിച്ചു. പത്രസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തുവന്നിട്ടുണ്ട്.
ഡാരിക് നാട്ടിലേക്ക് അയച്ച കൂടുതൽ കുറിപ്പുകൾ ബ്രിട്ടനിലെ മെയിൽ പത്രം ഇന്നലെ പുറത്തുവിട്ടു. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കഴിവുകെട്ടതാണെന്നു ഡാരിക് വിമർശിക്കുന്ന കുറിപ്പുകൾ കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഡാരിക് രാജിവയ്ക്കുകയായിരുന്നു.
ബ്രിട്ടനിലെ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസന് 2018 മേയിൽ ഡാരിക് അയച്ച കുറിപ്പിലാണ് ആണവക്കരാറിനെക്കുറിച്ചു പരാമർശിക്കുന്നത്. ട്രംപ് ആണവക്കരാറിൽനിന്നു പിന്മാറരുതെന്നു ജോൺസൺ ആവശ്യപ്പെട്ടിരുന്നു.
വ്യക്തിപരവും ആശയപരവുമായ എതിർപ്പുകൾ മൂലമാണ് ട്രംപ് കരാറിൽനിന്നു പിന്മാറുന്നതെന്നു ഡാരിക് ചൂണ്ടിക്കാട്ടുന്നു. പിന്മാറിയശേഷം ഇറാനോടു സ്വീകരിക്കേണ്ട സമീപനത്തിൽ ട്രംപ് ഭരണകൂടത്തിന് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.
2016ൽ ഒബാമ മുൻകൈയെടുത്താണ് ഇറാനുമായി കരാർ ഉണ്ടാക്കിയത്. ഇറാന്റെ ആണവ പദ്ധതികൾ കുറയ്ക്കാനാണു കരാറിൽ വ്യവസ്ഥ. ഇതിനു പകരം ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കും. ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങളും കരാറിൽ പങ്കാളികളായി.
2018 മേയിലാണ് ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയത്. ഇറാന്റെ ആണവ മിസൈൽ പദ്ധതികൾ നിയന്ത്രിക്കാൻ കരാറിനു കഴിയുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒബാമ ഉണ്ടാക്കിയത് വളരെ മോശം കരാറാണെന്നും ആരോപിച്ചു.
കരാറിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ഗൾഫിലെ സംഘർ ഷ സാധ്യത വർധിപ്പിച്ചു. യുഎസ് ഇറാനെതിരേ ഏർപ്പെടുത്തിയ ഉപരോധം മൂലം കരാറിലെ മറ്റു കക്ഷികൾക്ക് ഇറാനുമായി ഇടപാടുകൾ നടത്താനാകുന്നില്ല. എണ്ണവ്യാപാരം നിലച്ചതോടെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പായി ആണവക്കരാറിലെ വ്യവസ്ഥകളിൽനിന്ന് ഇറാൻ ക്രമേണ പിന്മാറാൻ തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഗൾഫിൽ എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിക്കുന്നു.
ചോർത്തിയയാളെ തിരിച്ചറിഞ്ഞതായി സൂചന
കിം ഡാരിക്കിന്റെ കുറിപ്പുകൾ ചോർത്തിയ ആളെക്കുറിച്ചു വിവരം ലഭിച്ചതായി സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
മെയിൽ പത്രമാണ് കുറിപ്പുകൾ കഴിഞ്ഞ ഞായറാഴ്ചകളിലും ഇന്നലെയുമായി പുറത്തുവിട്ടത്. ബ്രിട്ടനും യുഎസും തമ്മിലുള്ള ബന്ധം മോശമാകാൻ ഇതിടയാക്കി. കിം ഡാരിക്കിന് രാജിവയ്ക്കേണ്ടിവന്നു.
നയതന്ത്ര രേഖകൾ ചോർത്തിയയാളെ കണ്ടെത്താൻ പോലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചിരുന്നു. ഒരാളെ തിരിച്ചറിഞ്ഞതായിട്ടാണു സൂചന. ഏതെങ്കിലും വിദേശരാജ്യം ഹാക്കിംഗിലൂടെ രേഖകൾ ചോർത്തിയാതാകാനുള്ള സാധ്യത അന്വേഷണസംഘം തള്ളി.
കൂടുതൽ രേഖകൾ പ്രസിദ്ധീകരിക്കരുതെന്നു പോലീസ് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ ഇന്നലെ മെയിൽ പത്രം കൂടുതൽ രേഖകൾ പുറത്തുവിട്ടു. പൊതുജന താത്പര്യാർഥമാണ് ഇതെന്നു മെയിൽ വിശദീകരിച്ചു. പത്രസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തുവന്നിട്ടുണ്ട്.