കാഠ്മണ്ഡു: നേപ്പാളിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. 38 പേർക്കു പരിക്കേറ്റു. 35 പേരെ കാണാതായി. വ്യാഴാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴ മധ്യ- കിഴക്കൻ നേപ്പാളിനെ ദുരിതത്തിലാക്കി. കാഠ്മണ്ഡുവിലടക്കം വെള്ളപ്പൊക്കമുണ്ടായി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവർ കെടുതികൾ നേരിടുകയാണ്.
ദുരിതാശ്വാസ പ്രവർത്തനത്തിനു പോലീസും സൈന്യവും രംഗത്തുണ്ട്. ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി.
രണ്ടുമൂന്നു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു. ബാഗ്മതി, കമല, സപ്തകോശി നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലായി. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവർ കെടുതികൾ നേരിടുകയാണ്.
ദുരിതാശ്വാസ പ്രവർത്തനത്തിനു പോലീസും സൈന്യവും രംഗത്തുണ്ട്. ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി.
രണ്ടുമൂന്നു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ അറിയിച്ചു. ബാഗ്മതി, കമല, സപ്തകോശി നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലായി. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.