വാഗ/ന്യൂഡൽഹി: കർതാർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കാൻ ദിവസവും 5000 തീർഥാടകരെ അനുവദിക്കാൻ ഇന്ത്യയും പാക്കിസ്ഥാനം തമ്മിൽ നടത്തിയ രണ്ടാംഘട്ട ചർച്ചയിൽ തീരുമാനം. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഒസിഐ കാർഡുള്ളവർക്കും വീസയില്ലാതെ ഗുരുദ്വാര സന്ദർശിക്കാം.
കർതാർപുർ തീർഥാടനം അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടാകുമോയെന്ന ആശങ്ക ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ ഉന്നയിച്ചു. പഞ്ചാബിൽനിന്ന് പാക്കിസ്ഥാനിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. വ്യക്തികളോ സംഘങ്ങളോ തീർഥാടനം അട്ടിമറിക്കാൻ ശ്രമിച്ചേക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. രണ്ടാംഘട്ട ചർച്ചയാണ് വാഗാ അതിർത്തിയിലെ പാക്കിസ്ഥാൻ ഭാഗത്ത് നടന്നത്. ഈ വിഷയത്തിൽ ഒരു സന്ദേശം പാക്കിസ്ഥാന് കൈമാറിയതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യാവിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ സംഘം ഉറപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവടക്കം 20 പാകിസ്ഥാൻ പ്രതിനിധികളാണു ചർച്ചയിൽ പങ്കെടുത്തത്. ദിവസം അയ്യായിരം തീർഥാടകർക്ക് വീസയില്ലാതെ ഇടനാഴി ഉപയോഗിക്കാൻ അവസരമുണ്ടാകണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ 10,000 തീർഥാടകരെ അനുവദിക്കണമെന്നുമായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽ നിന്ന് പാകിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റർ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിലെ സിക്ക് തീർഥാടകർക്ക് എത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വർഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയിൽ താമസിച്ചിട്ടുണ്ട്. ലഹോറിൽനിന്ന് 120 കിലോമീറ്റർ അകലെയാണു ഗുരുദ്വാര.
പദ്ധതിക്കായി പാക്കിസ്ഥാൻ നിയോഗിച്ച പത്തംഗ കമ്മിറ്റിയിൽ പ്രമുഖ ഖാലിസ്ഥാൻ തീവ്രവാദിയെ നിയോഗിച്ചതിൽ ഇന്ത്യ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഗോപാൽ സിംഗ് ചൗള എന്ന ഖാലിസ്ഥാൻ വാദിയെ പാക്കിസ്ഥാൻ ഒഴിവാക്കുകയും ചെയ്തു.
കർതാർപുർ തീർഥാടനം അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടാകുമോയെന്ന ആശങ്ക ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ ഉന്നയിച്ചു. പഞ്ചാബിൽനിന്ന് പാക്കിസ്ഥാനിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലാണ് ഇന്ത്യ ആശങ്ക അറിയിച്ചത്. വ്യക്തികളോ സംഘങ്ങളോ തീർഥാടനം അട്ടിമറിക്കാൻ ശ്രമിച്ചേക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. രണ്ടാംഘട്ട ചർച്ചയാണ് വാഗാ അതിർത്തിയിലെ പാക്കിസ്ഥാൻ ഭാഗത്ത് നടന്നത്. ഈ വിഷയത്തിൽ ഒരു സന്ദേശം പാക്കിസ്ഥാന് കൈമാറിയതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യാവിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ സംഘം ഉറപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവടക്കം 20 പാകിസ്ഥാൻ പ്രതിനിധികളാണു ചർച്ചയിൽ പങ്കെടുത്തത്. ദിവസം അയ്യായിരം തീർഥാടകർക്ക് വീസയില്ലാതെ ഇടനാഴി ഉപയോഗിക്കാൻ അവസരമുണ്ടാകണമെന്നും പ്രത്യേക സാഹചര്യങ്ങളിൽ 10,000 തീർഥാടകരെ അനുവദിക്കണമെന്നുമായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിലുള്ള ദേരാ ബാബ നാനാക്കിൽ നിന്ന് പാകിസ്ഥാനിലെ നരോവാൾ ജില്ലയിലുള്ള കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റർ പാതയിലൂടെ വീസയില്ലാതെ ഇന്ത്യയിലെ സിക്ക് തീർഥാടകർക്ക് എത്താനാവും. സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വർഷം നദീതീരത്തുള്ള ഈ ഗുരുദ്വാരയിൽ താമസിച്ചിട്ടുണ്ട്. ലഹോറിൽനിന്ന് 120 കിലോമീറ്റർ അകലെയാണു ഗുരുദ്വാര.
പദ്ധതിക്കായി പാക്കിസ്ഥാൻ നിയോഗിച്ച പത്തംഗ കമ്മിറ്റിയിൽ പ്രമുഖ ഖാലിസ്ഥാൻ തീവ്രവാദിയെ നിയോഗിച്ചതിൽ ഇന്ത്യ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഗോപാൽ സിംഗ് ചൗള എന്ന ഖാലിസ്ഥാൻ വാദിയെ പാക്കിസ്ഥാൻ ഒഴിവാക്കുകയും ചെയ്തു.