സിംല: ഹിമാചൽപ്രദേശിൽ കനത്ത മഴയെത്തുടർന്ന് നാലുനില കെട്ടിടം തകർന്ന് സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു; 23 പേർക്കു പരിക്കേറ്റു. സോലൻ ജില്ലയിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് സിആർപിഎഫും പോലീസും നേതൃത്വം നല്‍കിവരികയാണ്. ഇവരാണ് 23 പേരെ പുറത്തെത്തിച്ചത്. ഇവർക്കെല്ലാം പരിക്കുണ്ട്. 12 പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
നഹാൻ-കുമാർഹട്ടി റോഡിൽ റസ്റ്ററന്റ് ഉൾപ്പെടെയുള്ള കെട്ടിടമാണു തകർന്നത്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ 18 സൈനികരും അപകടത്തിൽപ്പെട്ടു.
നഹാൻ-കുമാർഹട്ടി റോഡിൽ റസ്റ്ററന്റ് ഉൾപ്പെടെയുള്ള കെട്ടിടമാണു തകർന്നത്. റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ 18 സൈനികരും അപകടത്തിൽപ്പെട്ടു.