ബംഗളൂരു: രാജി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർക്കു നിർദേശം നൽകണമെന്ന ആവശ്യവുമായി കർണാടകത്തിലെ അഞ്ച് വിമത എംഎൽഎമാർ കൂടി സുപ്രീംകോടതിയിലെത്തി. റോഷൻ ബെയ്ഗ്, സുധാകർ, എം.ടി.ബി. നാഗരാജ്, മുനിരത്ന, ആനന്ദ് സിംഗ് എന്നിവരാണ് പരാതിയുമായി പരമോന്നത കോടതിയിലെത്തിയത്. പത്ത് കോൺഗ്രസ് എംഎൽഎമാരുൾപ്പെടെ 13 പേരുടെ രാജിയെത്തുടർന്നാണ് സഖ്യസർക്കാരിന്റെ നിലനിൽപ്പിനു ഭീഷണിയുയർന്നത്.
അതിനിടെ, രാജിവച്ച കോൺഗ്രസ് എംഎൽഎമാരിലൊരാൾ മനംമാറ്റത്തിന്റെ സൂചനകൾ പ്രകടിപ്പിച്ചു. വിമതരെ അനുനയിപ്പിച്ച് ഒപ്പംനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ഊർജിതമാക്കിയതോടെയാണ് എം.ടി.ബി. നാഗരാജ് പാർട്ടിക്കൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചത്. വിമതരിലൊരാളെ ഒപ്പം ചേർക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി.
സ്പീക്കർക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംഘത്തിലും നാഗരാജ് ഉണ്ട്.
അതിനിടെ, രാജിവച്ച കോൺഗ്രസ് എംഎൽഎമാരിലൊരാൾ മനംമാറ്റത്തിന്റെ സൂചനകൾ പ്രകടിപ്പിച്ചു. വിമതരെ അനുനയിപ്പിച്ച് ഒപ്പംനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം ഊർജിതമാക്കിയതോടെയാണ് എം.ടി.ബി. നാഗരാജ് പാർട്ടിക്കൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചത്. വിമതരിലൊരാളെ ഒപ്പം ചേർക്കാമെന്ന ഉറപ്പും അദ്ദേഹം നൽകി.
സ്പീക്കർക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംഘത്തിലും നാഗരാജ് ഉണ്ട്.