ചെന്നൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണത്തിനു മുന്നോടിയായി , പൂര്‍ണതോതിലുള്ള ക്ഷമതാ പരിശോധന പൂര്‍ത്തിയായി. ഇന്നു രാവിലെ 6.51ന് 20 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ ആരംഭിക്കും. തിങ്കളാഴ്ച പുലർച്ചെ 2.51 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലുറപ്പിച്ച റോക്കറ്റിന്റെയും ചന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധനയാണ് നടന്നത്. ഇന്നു ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കും.
അരനൂറ്റാണ്ടു മുന്‍പ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണവും നടക്കുക. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാക് ത്രീയ്ക്കുണ്ട്.
800 കോടി രൂപ ചെലവിലാണു ചന്ദ്രയാന്‍ 2 നിർമിച്ചിരിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.
വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. വിക്രം എന്നാണ് ലാൻഡർ മോഡ്യൂളിനു നൽകിയിരിക്കുന്ന പേര്. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഇറങ്ങുക.
പാറകളുടെ ഇമേജിംഗ് പരീക്ഷണത്തിനായി 13 ഇന്ത്യന്‍ ശാസ്ത്രീയ ഉപകരണങ്ങളാണ് ചന്ദ്രയാനിലുള്ളത്. മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിംഗ് നടത്തും. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചു വിശദമായി പഠിക്കുകയെന്നതും ചന്ദ്രയാന്റെ പ്രധാന ദൗത്യമാണ്.
ചന്ദ്രയാന്‍ 1 ഒരു പരിക്രമണപഥം മാത്രമായിരുന്നെങ്കിൽ ചന്ദ്രയാന്‍ 2 ലാന്‍ഡറും റോവറും ചേര്‍ന്ന് സങ്കീര്‍ണമായ ഒരു മിഷനാണ്.
അരനൂറ്റാണ്ടു മുന്‍പ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ അതേ ദിവസമാണ് ഇന്ത്യയുടെ ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണവും നടക്കുക. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവുമായി കുതിക്കാനുള്ള കരുത്ത് മാക് ത്രീയ്ക്കുണ്ട്.
800 കോടി രൂപ ചെലവിലാണു ചന്ദ്രയാന്‍ 2 നിർമിച്ചിരിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.
വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തുകയും തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. വിക്രം എന്നാണ് ലാൻഡർ മോഡ്യൂളിനു നൽകിയിരിക്കുന്ന പേര്. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഇറങ്ങുക.
പാറകളുടെ ഇമേജിംഗ് പരീക്ഷണത്തിനായി 13 ഇന്ത്യന്‍ ശാസ്ത്രീയ ഉപകരണങ്ങളാണ് ചന്ദ്രയാനിലുള്ളത്. മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവയും ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തുന്നതിന് പാറകളുടെ ഇമേജിംഗ് നടത്തും. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചു വിശദമായി പഠിക്കുകയെന്നതും ചന്ദ്രയാന്റെ പ്രധാന ദൗത്യമാണ്.
ചന്ദ്രയാന്‍ 1 ഒരു പരിക്രമണപഥം മാത്രമായിരുന്നെങ്കിൽ ചന്ദ്രയാന്‍ 2 ലാന്‍ഡറും റോവറും ചേര്‍ന്ന് സങ്കീര്‍ണമായ ഒരു മിഷനാണ്.