വെല്ലിംഗ്ടൺ: ന്യൂസിലൻഡുകാർ സെമി ഓട്ടോമാറ്റിക് തോക്കുകൾ സർക്കാരിനു കൈമാറാൻ തുടങ്ങി. മാർച്ചിൽ ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന പദ്ധതിപ്രകാരമാണിത്. തോക്കുകൾ കൈമാറുന്നവർക്കു പകരം പണം നല്കും.
ആദ്യദിവസമായ ഇന്നലെ 169 പേർ 224 തോക്കുകൾ സർക്കാരിനെ ഏല്പിച്ചു. ഇവർക്കു നഷ്ടപരിഹാരമായി 4,33,600 ന്യൂസിലൻഡ് ഡോളർ നല്കി. തോക്കുകൾ നശിപ്പിച്ചുകളയാനാണു തീരുമാനം.
ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്കുകളിൽ ഓസ്ട്രേലിയൻ വംശജൻ നടത്തിയ വെടിവയ്പിൽ 51 പേരാണു കൊല്ലപ്പെട്ടത്. തുടർന്ന്, പട്ടാളം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകൾ ജനങ്ങളിൽനിന്നു തിരിച്ചെടുക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരികയായിരുന്നു. പാർലമെന്റിലെ ഒരു അംഗം മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്.
20.80 കോടി ന്യൂസിലൻഡ് ഡോളറാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജനങ്ങൾ പദ്ധതിയോടു നല്ല രീതിയിലാണു പ്രതികരിക്കുന്നതെന്നു പോലീസ് കമാൻഡർ മൈക് ജോൺസൺ പറഞ്ഞു.
ആദ്യദിവസമായ ഇന്നലെ 169 പേർ 224 തോക്കുകൾ സർക്കാരിനെ ഏല്പിച്ചു. ഇവർക്കു നഷ്ടപരിഹാരമായി 4,33,600 ന്യൂസിലൻഡ് ഡോളർ നല്കി. തോക്കുകൾ നശിപ്പിച്ചുകളയാനാണു തീരുമാനം.
ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മോസ്കുകളിൽ ഓസ്ട്രേലിയൻ വംശജൻ നടത്തിയ വെടിവയ്പിൽ 51 പേരാണു കൊല്ലപ്പെട്ടത്. തുടർന്ന്, പട്ടാളം ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകൾ ജനങ്ങളിൽനിന്നു തിരിച്ചെടുക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരികയായിരുന്നു. പാർലമെന്റിലെ ഒരു അംഗം മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്.
20.80 കോടി ന്യൂസിലൻഡ് ഡോളറാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ജനങ്ങൾ പദ്ധതിയോടു നല്ല രീതിയിലാണു പ്രതികരിക്കുന്നതെന്നു പോലീസ് കമാൻഡർ മൈക് ജോൺസൺ പറഞ്ഞു.