ലണ്ടൻ: ഇറാനിൽനിന്നു സിറിയയിലേക്ക് എണ്ണ കടത്തവേ ജിബ്രാൾട്ടറിൽ ബ്രിട്ടീഷ് നാവികസേന കസ്റ്റഡിയിലെടുത്ത ഗ്രേസ് വൺ എന്ന സൂപ്പർ ടാങ്കറിലെ നാല് ഇന്ത്യൻ ജീവനക്കാരെ ജാമ്യത്തിൽ വിട്ടു.
കപ്പലിന്റെ ക്യാപ്റ്റൻ, ചീഫ് ഓഫീസർ എന്നിവരെ വ്യാഴാഴ്ചയും രണ്ട് സെക്കൻഡ് ഓഫീസർമാരെ വെള്ളിയാഴ്ചയുമാണ് ജിബ്രാൾട്ടർ പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേർക്കും നിയമസഹായവും നാട്ടിൽ ബന്ധപ്പെടാനുള്ള സൗകര്യവും ചെയ്തതായി നേരത്തേ അറിയിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ട്.
യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ചു സിറിയയ്ക്ക് എണ്ണ നല്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണു കപ്പൽ കസ്റ്റഡിയിൽ എടുത്തത്. കപ്പൽ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ വിപ്ലവഗാർഡുകൾ പേർഷ്യൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണടാങ്കർ പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
എണ്ണ സിറിയയ്ക്കല്ലെന്ന് ഉറപ്പു നല്കാമെങ്കിൽ കപ്പൽ വിട്ടയക്കാമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് ഇന്നലെ വ്യക്തമാക്കി.
കപ്പലിന്റെ ക്യാപ്റ്റൻ, ചീഫ് ഓഫീസർ എന്നിവരെ വ്യാഴാഴ്ചയും രണ്ട് സെക്കൻഡ് ഓഫീസർമാരെ വെള്ളിയാഴ്ചയുമാണ് ജിബ്രാൾട്ടർ പോലീസ് അറസ്റ്റ് ചെയ്തത്. നാലു പേർക്കും നിയമസഹായവും നാട്ടിൽ ബന്ധപ്പെടാനുള്ള സൗകര്യവും ചെയ്തതായി നേരത്തേ അറിയിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ട്.
യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ചു സിറിയയ്ക്ക് എണ്ണ നല്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണു കപ്പൽ കസ്റ്റഡിയിൽ എടുത്തത്. കപ്പൽ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ വിപ്ലവഗാർഡുകൾ പേർഷ്യൻ ഉൾക്കടലിൽ ബ്രിട്ടീഷ് എണ്ണടാങ്കർ പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
എണ്ണ സിറിയയ്ക്കല്ലെന്ന് ഉറപ്പു നല്കാമെങ്കിൽ കപ്പൽ വിട്ടയക്കാമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് ഇന്നലെ വ്യക്തമാക്കി.