ലണ്ടൻ: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അന്പയർമാരായ ശ്രീലങ്കയുടെ കുമാർ ധർമസേനയും ദക്ഷിണാഫ്രിക്കയുടെ മാരിസ് എറസ്മസും നിയന്ത്രിക്കും. ഓസ്ട്രേലിയയുടെ റോഡ് ടക്കർ ആണ് മൂന്നാം അന്പയർ. പാക്കിസ്ഥാന്റെ അലിം ദർ നാലാം അന്പയർ ആയിരിക്കുമെന്നും ഐസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇംഗ്ലണ്ട് x ഓസ്ട്രേലിയ രണ്ടാം സെമി ഫൈനൽ നിയന്ത്രിച്ചവരാണ് ഇവരെല്ലാം എന്നതും ശ്രദ്ധേയം. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെ ധർമസേന ഒൗട്ട് വിളിച്ചത് വിവാദമായിരുന്നു. റോയ് 65 പന്തിൽ 85 റണ്‍സ് എടുത്തുനിൽക്കുന്പോഴായിരുന്നു വിവാദ പുറത്താകൽ.
ധർമസേന ഫൈനൽ നിയന്ത്രിക്കും
12:57 AM Jul 13, 2019 | Deepika.com