ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ അഴിമതിക്കേസിൽ ശിക്ഷിച്ചത് സമ്മർദത്തെത്തുടർന്നാണെന്നു വെളിപ്പെടുത്തിയ ജഡ്ജിയെ പുറത്താക്കി. അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി അർഷദ് മാലിക് ഒരു പാക് രാഷ്ട്രീയ നേതാവിനോടു നടത്തിയ കുറ്റസമ്മതത്തിന്റെ വീഡിയോ ഷരീഫിന്റെ പുത്രി മറിയം നവാസാണ് കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്.
വീഡിയോ വ്യാജമാണെന്നു കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് അമിർ ഫറൂക്കിന് ജസ്റ്റീസ് മാലിക് സത്യവാങ്മൂലം നൽകി. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി പദവിയിൽനിന്നു മാലിക്കിനെ മാറ്റിനിർത്താൻ ജസ്റ്റീസ് ഫറൂക്ക് നിയമമന്ത്രാലയത്തിനു നിർദേശം നൽകുകയായിരുന്നു.
ജസ്റ്റീസ് മാലിക്കിന്റെ കേസ് സുപ്രീംകോടതി ഈ മാസംതന്നെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.
നവാസ് ഷെരീഫിനെതിരേയുള്ള വിധി റദ്ദാക്കി അദ്ദേഹത്തെ ഉടൻ വിട്ടയയ്ക്കണമെന്നു മറിയം നവാസ് ട്വീറ്റ് ചെയ്തു.
വീഡിയോ വ്യാജമാണെന്നു കാണിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് അമിർ ഫറൂക്കിന് ജസ്റ്റീസ് മാലിക് സത്യവാങ്മൂലം നൽകി. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി പദവിയിൽനിന്നു മാലിക്കിനെ മാറ്റിനിർത്താൻ ജസ്റ്റീസ് ഫറൂക്ക് നിയമമന്ത്രാലയത്തിനു നിർദേശം നൽകുകയായിരുന്നു.
ജസ്റ്റീസ് മാലിക്കിന്റെ കേസ് സുപ്രീംകോടതി ഈ മാസംതന്നെ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്.
നവാസ് ഷെരീഫിനെതിരേയുള്ള വിധി റദ്ദാക്കി അദ്ദേഹത്തെ ഉടൻ വിട്ടയയ്ക്കണമെന്നു മറിയം നവാസ് ട്വീറ്റ് ചെയ്തു.