ന്യൂഡൽഹി: കോർപറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടിയുടെ കടം എഴുതി തള്ളിയപ്പോൾ രാജ്യത്ത് കടബാധ്യതയിലായ ഒരു കർഷകനു പോലും ആശ്വാസ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നു കോണ്ഗ്രസ് നേതാവ് പി. ചിദംബരം. പൊതുബജറ്റിൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ദുർബലമായി മാറിയിരിക്കുന്ന രാജ്യത്തെ സാന്പത്തിക രംഗം ശക്തപ്പെടുത്താൻ ഘടനാപരമായ പുനർനിർമാണം നടത്തുകയാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിഎ സർക്കാർ സ്വീകരിച്ച സാന്പത്തിക പരിഷ്കരണങ്ങളുടെ ഗുണമാണ് ഇപ്പോഴുള്ള പലതും. അതു തുടരാനോ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പുതുതായി എന്തെങ്കിലും ഘടനാപരമായ പരിഷ്കരണങ്ങൾ നടത്താനോ ഒന്നാം മോദി സർക്കാർ തയാറായില്ല. അതിന്റെ ദുരന്തമാണ് ഇന്ന് ഏറ്റവും മോശമായ സാന്പത്തിക പ്രതിസന്ധി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടെ, 2025 ഓടെ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ സാന്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്ന സർക്കാരിന്റെ വാദത്തെയും ചിദംബരം പരിഹസിച്ചു.
നിലവിൽ 12 ശതമാനം സാന്പത്തിക വളർച്ചയുണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ഓരോ ആറോ ഏഴോ വർഷം കൂടുന്പോഴും സാധാരണ നിരക്കിൽ രാജ്യത്തിന്റെ സാന്പത്തിക ശേഷി ഇരട്ടിയാകും. യുപിഎ കാലത്ത് 618 ദശലക്ഷം ഡോളറായിരുന്നു സാന്പത്തിക ശേഷിയെങ്കിൽ അത് നാല് വർഷം കൊണ്ട് 1.22 ലക്ഷം കോടി ഡോളർ ശേഷിയുണ്ടായി. 2017ൽ 2.48 ലക്ഷം കോടി ഡോളറും. ഇതേ രീതിയിൽ തുടർന്നാൽ സാധാരണ നിലയിൽ തന്നെ അഞ്ച് ലക്ഷം കോടി ഡോളറാകും. അതിനു പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ പോലും ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പയർ മണി കാണിച്ചിട്ട് ചന്ദ്രയാന്റെ വലിപ്പവും ചന്ദ്രനിൽ കാലു കുത്തുമെന്ന അവകാശവാദവും ജനങ്ങളുടെ മുന്പിൽ വിളന്പരുതെന്നും ചിദംബരം ആവശ്യപ്പെട്ടു.
തങ്ങൾ അധികാരത്തിലെത്തിയതിനു ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശൗചാലയങ്ങളും ഗ്രാമീണ റോഡുകളും ഉണ്ടാക്കിയതെന്ന ബിജെപി സർക്കാരിന്റെ അവകാശവാദത്തെയും കണക്കുകൾ നിരത്തി ചിദംബരം നേരിട്ടു.
99 ശതമാനം ശൗചാലയങ്ങൾ ഉണ്ടാക്കിയെന്നു പറയുന്നെങ്കിലും 60 ശതമാനത്തിലേറെയും ശുചീകരണം ഇല്ലാത്തതും വെള്ളം ഇല്ലാതെ പൂട്ടിയിട്ട നിലയിലുള്ളതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിനാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിഎ സർക്കാർ സ്വീകരിച്ച സാന്പത്തിക പരിഷ്കരണങ്ങളുടെ ഗുണമാണ് ഇപ്പോഴുള്ള പലതും. അതു തുടരാനോ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പുതുതായി എന്തെങ്കിലും ഘടനാപരമായ പരിഷ്കരണങ്ങൾ നടത്താനോ ഒന്നാം മോദി സർക്കാർ തയാറായില്ല. അതിന്റെ ദുരന്തമാണ് ഇന്ന് ഏറ്റവും മോശമായ സാന്പത്തിക പ്രതിസന്ധി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടെ, 2025 ഓടെ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ സാന്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലെത്തുമെന്ന സർക്കാരിന്റെ വാദത്തെയും ചിദംബരം പരിഹസിച്ചു.
നിലവിൽ 12 ശതമാനം സാന്പത്തിക വളർച്ചയുണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ഓരോ ആറോ ഏഴോ വർഷം കൂടുന്പോഴും സാധാരണ നിരക്കിൽ രാജ്യത്തിന്റെ സാന്പത്തിക ശേഷി ഇരട്ടിയാകും. യുപിഎ കാലത്ത് 618 ദശലക്ഷം ഡോളറായിരുന്നു സാന്പത്തിക ശേഷിയെങ്കിൽ അത് നാല് വർഷം കൊണ്ട് 1.22 ലക്ഷം കോടി ഡോളർ ശേഷിയുണ്ടായി. 2017ൽ 2.48 ലക്ഷം കോടി ഡോളറും. ഇതേ രീതിയിൽ തുടർന്നാൽ സാധാരണ നിലയിൽ തന്നെ അഞ്ച് ലക്ഷം കോടി ഡോളറാകും. അതിനു പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ പോലും ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പയർ മണി കാണിച്ചിട്ട് ചന്ദ്രയാന്റെ വലിപ്പവും ചന്ദ്രനിൽ കാലു കുത്തുമെന്ന അവകാശവാദവും ജനങ്ങളുടെ മുന്പിൽ വിളന്പരുതെന്നും ചിദംബരം ആവശ്യപ്പെട്ടു.
തങ്ങൾ അധികാരത്തിലെത്തിയതിനു ശേഷമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശൗചാലയങ്ങളും ഗ്രാമീണ റോഡുകളും ഉണ്ടാക്കിയതെന്ന ബിജെപി സർക്കാരിന്റെ അവകാശവാദത്തെയും കണക്കുകൾ നിരത്തി ചിദംബരം നേരിട്ടു.
99 ശതമാനം ശൗചാലയങ്ങൾ ഉണ്ടാക്കിയെന്നു പറയുന്നെങ്കിലും 60 ശതമാനത്തിലേറെയും ശുചീകരണം ഇല്ലാത്തതും വെള്ളം ഇല്ലാതെ പൂട്ടിയിട്ട നിലയിലുള്ളതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിനാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.