+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിവരാവകാശ പ്രവർത്തകന്‍റെ കൊലപാതകം; ബിജെപി മുൻ എംപിക്കു ജീവപര്യന്തം തടവ്

അഹമ്മദാബാദ്: വിവരാവകാശ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ മുൻ ബിജെപി എംപി ദിനു ഭോഗ സോളങ
വിവരാവകാശ പ്രവർത്തകന്‍റെ കൊലപാതകം; ബിജെപി  മുൻ എംപിക്കു  ജീവപര്യന്തം തടവ്
അഹമ്മദാബാദ്: വിവരാവകാശ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുജറാത്തിലെ മുൻ ബിജെപി എംപി ദിനു ഭോഗ സോളങ്കിയുൾപ്പെടെ ഏഴ് പ്രതികൾക്കു ജീവപര്യന്തം ശിക്ഷ. സോളങ്കിയും മരുമകൻ ശിവ സോളങ്കിയും 15 ലക്ഷംരൂപ വീതം പിഴയൊടുക്കണമെന്നും അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.എം. ദേവ വിധിച്ചു.

അഭിഭാഷകനായ അമിത് ജിത്‌വയെ കൊലപ്പെടുത്തിയ കേസിലാണു 2009 മുതൽ 2014 വരെ ജുനാഗഡ് എംപിയായിരുന്ന സോളങ്കിക്കു ശിക്ഷ. ഗുജറാത്തിലെ ഗിർ വനമേഖലയിലെ അനധികൃത ഖനനം പുറംലോകത്തെത്തിച്ചതിന്‍റെ പേരിലാണു 2010 ൽ കൊലപാതകം നടന്നത്. അനധികൃത ഖനനത്തിനെതിരേ പൊതുതാത്പര്യഹർജിയുമായി ഇദ്ദേഹം കോടതിയിലെത്തുകയും ചെയ്തു. മുൻ എംപിയുടെയും കൂട്ടാളികളുടെയും പങ്ക് സമർപ്പിക്കുന്ന രേഖകളും കോടതി മുന്പാകെ ഹാജരാക്കിയിരുന്നു. ഹർജിയിൽ വാദംകേൾക്കുന്നതിനിടെ 2010 ജൂലൈ 20 നു ഗുജറാത്ത് ഹൈക്കോടതി മന്ദിരത്തിനു പുറത്തുവച്ച് ജിത്‌വയ്ക്കു വെടിയേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സോളങ്കിക്കു ക്ലീൻചിറ്റ് നൽകിയിരുന്നു. അന്വേഷണത്തിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഹൈക്കോടതിയാണ് അന്വേഷണം സിബിഐക്കു കൈമാറിയത്.